Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷിവകുപ്പ്...

കൃഷിവകുപ്പ് പ്രവർത്തനങ്ങൾ കടലാസിൽ തന്നെ

text_fields
bookmark_border
കൃഷിവകുപ്പ് പ്രവർത്തനങ്ങൾ  കടലാസിൽ തന്നെ
cancel

തൃശൂർ: പ്രളയകാലത്തെ കൃഷി നഷ്ടത്തിന് എത്രയും പെട്ടെന്ന് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ആനുകൂല്യത്തിനായി കർഷകർ കൃഷി ഓഫിസ് കയറിയിറങ്ങുന്നു. കടലാസ് പ്രവൃത്തികളിൽ ഇഴയുന്നതാണ് കാരണം. അപേക്ഷയുമായി ചെല്ലുന്ന കർഷകർ ഓരോ അപേക്ഷക്കും ഭൂനികുതി രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് കൊടുക്കണം. പ്രളയമുണ്ടാക്കിയ നഷ്ടം അതിവേഗത്തിൽ കൊടുക്കാനായിരുന്നു സർക്കാർ നിർദേശം.

വർഷങ്ങൾക്ക് മുമ്പേയുള്ള നടപടിക്രമങ്ങളാണ് ഇപ്പോഴും കൃഷിവകുപ്പിൽ. അപേക്ഷ, പരിശോധന, ക്ലയിം തയാറാക്കൽ തുടങ്ങി ഓരോ പ്രവർത്തനവും എഴുതി/ ടൈപ്പു ചെയ്ത് തയാറാക്കണം. ഇത് സർക്കാറിലേക്ക് അയച്ച് അനുമതിയായി പിന്നീട് ധനവകുപ്പിലേക്ക് അയച്ച് പണമാക്കി കർഷകരുടെ അക്കൗണ്ടിലേക്ക് മാറ്റണം.

കൃഷി വകുപ്പിെൻറ പ്രവർത്തനങ്ങൾക്ക് സമഗ്രമായ സോഫ്റ്റ്വെയർ തയാറാക്കാൻ വകുപ്പ് മേധാവികളെ വിളിച്ച് ചേർത്ത് മന്ത്രി വി.എസ്. സുനിൽകുമാർ മാസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയിരുന്നു. അത് ഉപേക്ഷിച്ച പോലെയാണെന്ന് കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

പ്രളയ കാലനഷ്ടത്തിെൻറ പരിശോധനക്കും നടപടികൾക്കുമായി പഞ്ചായത്ത് വകുപ്പിേൻറതു പോലെ ആപ് തയാറാക്കിയിരുന്നെങ്കിൽ കൃഷിയിടത്തിൽ നിന്നുതന്നെ റിപ്പോർട്ട് നൽകുകയും കർഷകന് ആനുകൂല്യം ലഭ്യമാക്കുകയും ചെയ്യാമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

രണ്ടര ലക്ഷത്തിലധികം കര്‍ഷകരെ പ്രളയം സാരമായി ബാധിച്ചതിൽ 5,000 കോടിയുടെ വിളനഷ്ടവും അനുബന്ധ നഷ്ടങ്ങളടക്കം 19,000 കോടിയോളം നഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിെൻറ കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAgriculture News
News Summary - Agriculture Department - Kerala News
Next Story