Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിക്കും എ.ജിക്കും...

മന്ത്രിക്കും എ.ജിക്കും കണ്ണൂർ വാഴ്സിറ്റിക്കുമെതിരെ നടപടിക്കൊരുങ്ങി ഗവർണർ

text_fields
bookmark_border
governor arif mohammad khan
cancel

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും കണ്ണൂർ സർവകലാശാലക്കുമെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിൽ ഗവർണർ. ഇതുസംബന്ധിച്ച് അദ്ദേഹം നിയമോപദേശം തേടി. ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അതിനിടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയും ഗവർണർ നീക്കംനടത്തുന്നത്. സർവകലാശാല വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെതിരെ കഴിഞ്ഞദിവസം കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് പ്രമേയം പാസാക്കിയത് ഗവര്‍ണറെ ക്ഷുഭിതനാക്കിയിട്ടുണ്ട്.

മുമ്പ് കേരള സർവകലാശാല ഇത്തരമൊരു നീക്കം നടത്തിയപ്പോൾ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചിരുന്നു. കണ്ണൂർ സർവകലാശാല വി.സിയോട് ഗവര്‍ണര്‍ വിശദീകരണം തേടുമെന്നാണ് വിവരം. കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായാൽ ശക്തമായ തുടര്‍നടപടി സ്വീകരിക്കാനാണ് ഗവര്‍ണറുടെ നീക്കം. ഗോപിനാഥിന് പുനര്‍നിയമനം ശിപാര്‍ശ ചെയ്യാൻ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനുമെതിരെ നടപടിയെടുക്കാനാണ് ഗവർണറുടെ നീക്കം.

ഇക്കാര്യത്തിൽ സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും മുതിർന്ന അഭിഭാഷകരുമായും ഭരണഘടനാ വിദഗ്ധരുമായും ഗവര്‍ണര്‍ ചർച്ച നടത്തി. പുതിയ വി.സിയെ തെരഞ്ഞെടുക്കാൻ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന മന്ത്രിയുടെ ശിപാർശയും അംഗീകരിച്ച ശേഷമാണ് ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ പുനർനിയമനം നൽകിയത്. പുനർനിയമനം നല്‍കുന്നത് നിയമപരമാണെന്നായിരുന്നു ഗവർണർ ആവശ്യപ്പെടാതെ തന്നെ എ.ജി കൈമാറിയ നിയമോപദേശം. കണ്ണൂർ വി.സിയായുള്ള ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനം യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ കാരണംകാണിക്കല്‍ നോട്ടീസ് നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governerKannur varsity
News Summary - Against the Minister AG and Kannur Varsity Governor ready for action
Next Story