Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാണു തനി തങ്കം, ആരാണ്...

ആരാണു തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്ന് കെ. മുരളീധരൻ: ‘മോദിയോട് ചോദിച്ചാൽ മകൾ അകത്താകുമെന്ന് പിണറായിക്ക് പേടി’

text_fields
bookmark_border
k muraleedharan
cancel

തൃശൂര്‍: രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. രാഹുലിനെ ദുർബലപ്പെടുത്താൻ പിണറായി ശ്രമിക്കുന്നു. പിണറായിയുടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതു മുഴുവൻ രാഹുലിനോടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിക്കുന്നില്ല. മോദിയോടു ചോദിച്ചാൽ തന്റെ മകൾ അകത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹൻ ഭാഗവതിനേക്കാൾ ആർ.എസ്.എസി​െൻറ ഭാഷയിൽ സംസാരിക്കുന്നത് പിണറായിയാണ്. എത്രയോ പ്രവർത്തകർ ചോര ചീന്തി വളർത്തിയ പ്രസ്ഥാനമാണു കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയെ ആർ.എസ്.എസി​െൻറ ആലയിൽ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരനെന്ന ദുഷ്പേര് ഭാവിയിൽ പിണറായിക്കുണ്ടാകും.

ഈ തിരഞ്ഞെടുപ്പ് മോദി– പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടമായിരിക്കും. ചില തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ തൃശൂരി​െൻറ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളത്. ആരാണു തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്നും മുരളീധരൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി കാണുന്നതിനു മുൻപേ തൃശൂർ കണ്ട ആളാണു ഞാൻ. യു.ഡി.എഫ് ജയിക്കണമെന്നും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കു പോകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayiK MuraleedharanLok Sabha Elections 2024
News Summary - Against Pinarayi, UDF candidate k muraleedharan
Next Story