ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ
text_fieldsപട്ടാമ്പി: മഴക്കാലം ആരംഭിച്ചതോടെ കാർഷികവിളകൾക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ. എറണാകുളത്ത് ആദ്യമായി കണ്ടെത്തിയ ഒച്ചുകൾ ജില്ലയിൽ പിരായിരി, വാടാനാംകുറുശ്ശി എന്നിവിടങ്ങളിൽ ആക്രമണം തുടങ്ങിയതായി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ പ്രഫ. ഡോ. ബി. ഷണ്മുഖസുന്ദരം പറഞ്ഞു.
ജാഗ്രതപുലർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ കാർഷികമേഖലയിൽ ഒച്ചുകൾ വരുത്തിവെക്കും. അചാറ്റീനാ ഫ്യുലിക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ 500ൽപരം ഇനം സസ്യങ്ങളെ ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ വിളകൾ തിന്നുനശിപ്പിക്കുന്ന ഒച്ചുകൾ ഭിത്തികളിലും മതിലുകളിലും കൂട്ടംകൂടിയിരുന്ന് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണി സൃഷ്ടിക്കുമെന്നും കാർഷിക വിദഗ്ധർ പറയുന്നു.
ഒച്ചുകൾ കാണപ്പെടുന്ന കൃഷിയിടങ്ങൾ വൃത്തിയായി സൂക്ഷിക്കണം. നനഞ്ഞ ചാക്കിൽ പപ്പായ, കാബേജ് എന്നിവയുടെ ഇലകൾവെച്ച് കെണികൾ തയാറാക്കി ശേഖരിച്ച് ശരീരത്തിൽ ഉപ്പ് വിതറി നശിപ്പിക്കാൻ കഴിയുമെന്നും ഡോ. ബി. ഷൺമുഖ സുന്ദരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.