അഫ്ഗാൻ: താലിബാനൊപ്പം വേദി പങ്കിട്ട് ഇന്ത്യ
text_fieldsന്യൂഡൽഹി: യുദ്ധകലുഷിതമായ അഫ്ഗാനിസ്താെൻറ സമാധാന, പുനർനിർമാണ ശ്രമങ്ങൾ ചർച്ചചെയ്യാൻ റഷ്യ വിളിച്ച യോഗത്തിൽ ഇതാദ്യമായി താലിബാനൊപ്പം വേദി പങ്കിട്ട് ഇന്ത്യ. എന്നാൽ, ഇന്ത്യയുടെ പങ്കാളിത്തം അനൗപചാരികമാണെന്നും താലിബാനുമായി സംഭാഷണങ്ങൾ നടന്നിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു.മുൻനയതന്ത്ര ഉദ്യോഗസ്ഥരായ ടി.സി.എ രാഘവൻ, അമർ സിൻഹ എന്നിവരാണ് മോസ്കോയിൽ നടന്ന യോഗത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തത്. അമർ സിൻഹ അഫ്ഗാനിസ്താനിൽ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്. പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈകമീഷണറായിരുന്നു ടി.സി.എ രാഘവൻ. അഞ്ചു പ്രതിനിധികളെയാണ് താലിബാൻ അയച്ചത്.
താലിബാനുമായി ഇന്ത്യ അനൗപചാരിക ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. അഫ്ഗാെൻറ പുനർനിർമാണത്തെ ഇന്ത്യ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് യോഗത്തിൽ പെങ്കടുക്കുന്നത്. ഇന്ത്യയുടെ അഫ്ഗാൻ നയത്തിനു നിരക്കുന്ന ഏതൊരു പ്രക്രിയയിലും രാജ്യത്തിന് പങ്കാളിത്തമുണ്ട്. എന്നാൽ, ഇൗ പങ്കാളിത്തം അനൗപചാരിക തലത്തിലായിരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. അഫ്ഗാനിസ്താെൻറ നേതൃത്വത്തിലും നിയന്ത്രണത്തിലും ആയിരിക്കണം എല്ലാ സമാധാന ശ്രമങ്ങളുമെന്നാണ് ഇന്ത്യയുടെ നിലപാട്. താലിബാനുമായി ചർച്ച ഉണ്ടാകുമെന്ന് ഇന്ത്യ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിെൻറ പോംവഴി തേടി മേഖലയിലെ ശക്തികളെ ഒരു വേദിയിൽ കൊണ്ടുവരാൻ രണ്ടാം തവണയാണ് റഷ്യ ശ്രമിച്ചത്.
അഫ്ഗാൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ, അമേരിക്ക, കസാഖ്സ്താൻ, കിർഗിസ്താൻ, താജികിസ്താൻ, തുർക്കുമെനിസ്താൻ, ഉസ്ബെകിസ്താൻ തുടങ്ങിയ രാജ്യങ്ങളെയും അഫ്ഗാൻ താലിബാനെയുമാണ് ക്ഷണിച്ചത്. അഫ്ഗാൻ സർക്കാർ അവസാന നിമിഷം പിന്മാറിയതിനെ തുടർന്ന് സെപ്റ്റംബർ നാലിലെ ആദ്യ യോഗം മാറ്റിവെച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട തത്വങ്ങൾക്ക് വിരുദ്ധമായി താലിബാൻ പ്രവർത്തിക്കുന്നതിനാൽ ഇത്തരമൊരു യോഗം അനാവശ്യമാണെന്ന നിലപാടാണ് അഫ്ഗാൻ സ്വീകരിച്ചത്.
താലിബാനുമായി ചർച്ചക്കൊരുങ്ങുന്ന മോദിസർക്കാറിന് ജമ്മു-കശ്മീരിലെ മുഖ്യധാരയിൽ പെടാത്ത ബന്ധപ്പെട്ടവരുമായി സമാന രീതിയിൽ എന്തുകൊണ്ട് ചർച്ച നടത്തിക്കൂടാ എന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രാലയത്തിെൻറ വിശദീകരണം വന്നത്.
ഒത്തുതീർപ്പു ശ്രമങ്ങളല്ല, സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. അഫ്ഗാനും താലിബാനുമായി നേരിട്ടുള്ള സമാധാന സംഭാഷണങ്ങൾക്ക് വഴിയൊരുക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.