കാസർകോട് ഐ.എസ് കേസ്: അഫ്ഗാനിസ്താനിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ എൻ.െഎ.എ കോടതിയിൽ
text_fieldsകൊച്ചി: കാസർകോട് ഐ.എസ് കേസുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൊലീസിൽനിന്ന് വിശദാംശ ങ്ങൾ ലഭിക്കാൻ എൻ.ഐ.എ കോടതിയെ സമീപിച്ചു. 2017 ഒക്ടോബറിൽ കാബൂളിൽനിന്ന് അറസ്റ്റി ലാവുകയും തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്ത വയനാട് കൽപറ്റ സ്വദേശ ി നാഷിദുൽ ഹംസഫറിനെതിരെ കാബൂളിൽ നടത്തിയ അന്വേഷണത്തിെൻറ വിശദാംശങ്ങൾ ലഭിക്കാനാണ് എറണാകുളം പ്രത്യേക കോടതിയെ എൻ.ഐ.എ സമീപിച്ചത്.
വിദേശരാജ്യങ്ങളിലെ കോടതികളിൽനിന്ന് നിയമസഹായം ലഭിക്കാനുള്ള ലെറ്റർ റൊഗേറ്ററി പുറപ്പെടുവിക്കണമെന്നാണ് എൻ.ഐ.എയുടെ ആവശ്യം. ഹംസഫർ അവിടെ 10 മാസം ജയിലിൽ കിടന്നപ്പോൾ നടത്തിയ അന്വേഷണത്തിെൻറ വിവരങ്ങൾ ഇതിലൂെട ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ സംഘം. കൂടാതെ, കാസർകോടുനിന്ന് ഐ.എസിൽ ചേർന്നതായി കരുതുന്ന 21 പേരുടെ വിവരങ്ങളും ഇതിലൂടെ ലക്ഷ്യംവെക്കുന്നുണ്ട്. 21 പേരും ഐ.എസ് നിയന്ത്രിത പ്രദേശമായ അഫ്ഗാനിലെ നങ്കർഹാറിൽ എത്തിയതായാണ് എൻ.ഐ.എ കരുതുന്നത്.
ഇയാളും മറ്റൊരു കൽപറ്റ സ്വദേശി ഹബീബ് റഹ്മാനും 2017 ഒക്ടോബറിലാണ് മസ്കത്ത് വഴി ആദ്യം തെഹ്റാനിൽ എത്തിയത്. ഇവിടെനിന്ന് ഹബീബ് കേരളത്തിലേക്കുതന്നെ മടങ്ങിപ്പോന്നു. എന്നാൽ, ഹംസഫർ സന്ദർശനവിസക്ക് അഫ്ഗാൻ എംബസിയെ സമീപിച്ചു. ഇന്ത്യൻ എംബസിയുടെ എൻ.ഒ.സി ഇല്ലാതെ വിസ അനുവദിക്കാൻ കഴിയില്ലെന്ന് അഫ്ഗാൻ അധികൃതർ നിലപാട് എടുത്തതോടെ ഈ നീക്കം പൊളിഞ്ഞു. തുടർന്ന്, നാടുകടത്താൻ അഫ്ഗാനികളെ പാർപ്പിച്ച ഇറാനിലെ ഇസ്ഫഹാനിലെത്തി. താൻ അഫ്ഗാനിലെ നൂറിസ്താനിൽനിന്നുള്ള ഗുലാം അലിയാണെന്ന് അധികൃതരെ വിശ്വസിപ്പിച്ച് അവിടെ കടന്നുകൂടി.
അഫ്ഗാനിലെ നിംറുസിലേക്കാണ് ഇയാളെ നാടുകടത്തിയത്. അഫ്ഗാനിലെത്തിയ ഹംസഫർ ഒക്ടോബർ 28ന് കാബൂളിലെത്തി. എന്നാൽ, അവിടെ അഫ്ഗാൻ പൊലീസ് ഇയാളെയും അലി എന്ന മറ്റൊരാളെയും ഒരുടാക്സി ഡ്രൈവറെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നാണ് എൻ.ഐ.എക്ക് ലഭിച്ച വിവരം. 10 മാസം രണ്ട് ജയിലിലായി പാർപ്പിച്ചു. കേന്ദ്രസർക്കാറിെൻറ അഭ്യർഥനയെത്തുടർന്നാണ് ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.