Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത...

വനിത മജിസ്ട്രേറ്റിനു നേരെ അഭിഭാഷകർ നടത്തിയത് അതിരുവിട്ട അക്രമം

text_fields
bookmark_border
വനിത മജിസ്ട്രേറ്റിനു നേരെ അഭിഭാഷകർ നടത്തിയത് അതിരുവിട്ട അക്രമം
cancel

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിത മജിസ്ട്രേറ്റ് ദീപ മോഹനെതിരെ നടന്നത് അതിരുവിട്ട അക്രമവും അഴിഞ്ഞാട്ടവും. അഭിഭാഷകർ മജിസ്ട്രേറ്റിനെയും തന്നെയും അക്രമ ിക്കാൻ ശ്രമിച്ചതായും ദൃക്സാക്ഷി ലതാകുമാരി വെളിപ്പെടുത്തി. വാഹനാപകടത്തിൽ ലതാക ുമാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയായ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ജാമ്യം റദ്ദാക ്കിയതിനെ തുടർന്നായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. പ്രതി ഭീഷണിപ്പെടുത്തിയെന്ന ലതാകുമാരിയുടെ മൊഴിയിലായിരുന്നു മജിസ്ട്രേറ്റിെൻറ നടപടി.

ലതാകുമാരി പറയുന് നത്: ‘‘സംഭവങ്ങൾ ഞെട്ടലോടെയാണ് ഒാർമിക്കുന്നത്. അഭിഭാഷകർ കോടതിമുറിയിലേക്ക് ഇര ച്ചുകയറുകയായിരുന്നു. കതകടച്ച് െബഞ്ചിലിടിച്ച് ബഹളമുണ്ടാക്കി. ഞാൻ എ.പി.പിയുടെ അ ടുത്തേക്ക് ഒാടി. രക്ഷപ്പെടുത്തണേ എന്ന് പറഞ്ഞ് കരഞ്ഞു. ആരും വന്നില്ല. അവർ മുദ്രാവാക്യങ്ങളും അസഭ്യവും വിളിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ടുപേർ എ‍െൻറ നേർക്കും വന്നു. പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു. അത് ആലോചിക്കാൻപോലും കഴിയില്ല’’ -ചാനലിന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിൽ ലതാകുമാരി വിതുമ്പി.

തനിക്കെതിരെയും ഭീഷണിയുണ്ടാകുമെന്ന ഭയമുണ്ട്. ഇക്കാര്യങ്ങൾ ഏത് പൊലീസിനു മുന്നിലും പറയാൻ തയാറാണ് -അവർ പറഞ്ഞു. മജിസ്ട്രേറ്റിെൻറ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. വനിത മജിസ്ട്രേറ്റിനെ കൈയേറ്റംചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആർ.

ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മജിസ്ട്രേറ്റ് കൈയേറ്റം ചെയ്തെന്ന് അഭിഭാഷകരുടെ പരാതി
തിരുവനന്തപുരം: മജിസ്ട്രേറ്റ് ദീപ മോഹനെതിരെ പുതിയ നീക്കവുമായി അഭിഭാഷകർ. ദീപ മോഹൻ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന് കാട്ടി അഭിഭാഷക രാജേശ്വരി വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. മജിസ്ട്രേറ്റായ ശേഷവും ദീപ മോഹൻ സനദ് റദ്ദാക്കിയില്ലെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ ബാർ കൗണ്‍സിലിലും പരാതി നൽകിയിട്ടുണ്ട്. പരാതി. മറ്റൊരു ജോലി ലഭിച്ചാൽ സനദ് റദ്ദാക്കണമെന്ന ചട്ടം ലംഘിച്ചതിന് നടപടി വേണമെന്നാണ് ആവശ്യം. ദീപയെ മാറ്റുംവരെ നടപടികളുമായി മുന്നോട്ടുപോകും. തുടർച്ചയായി നാലാംദിവസവും ദീപ മോഹെൻറ കോടതി അഭിഭാഷകർ ബഹിഷ്കരിച്ചു. കാട്ടാക്കടയിലും അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു.

നിയമ വഴി തേടണമായിരുന്നു –മന്ത്രി
തിരുവനന്തപുരം: മജിസ്ട്രേട്ടിനെതിരെ അഭിഭാഷകര്‍ തട്ടിക്കയറിയെങ്കില്‍ തെറ്റാണെന്നും പരാതിയുണ്ടെങ്കില്‍ നിയമവഴി തേടണമായിരുന്നെന്നുംനിയമമന്ത്രി എ.കെ. ബാലന്‍. അഭിഭാഷകരുടെ പ്രതിഷേധം നല്‍കുന്നത് തെറ്റായ സന്ദേശമാണ്.  ജുഡീഷ്യറി യുദ്ധം പ്രഖ്യാപിക്കേണ്ട വേദിയല്ല. ഇനി പ്രശ്നം ഹൈകോടതി പരിശോധിക്കേട്ടയെന്നും മന്ത്രി പറഞ്ഞു.

നിഷ്പക്ഷ അന്വേഷണം വേണമെന്ന് ബാർ കൗൺസിൽ
കൊച്ചി: വനിത മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ചതും തുടർന്നുണ്ടായ കേസും സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് കേരള ബാർ കൗൺസിൽ. സിറ്റിങ് ജഡ്ജി, ബാർ കൗൺസിൽ ചെയർമാൻ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്നും ചെയർമാൻ ഇ. ഷാനവാസ് ഖാെൻറ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന അടിയന്തര എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ബാർ കൗൺസിൽ പ്രതിനിധികളും അഡ്വക്കറ്റ് ജനറലും ചീഫ് ജസ്റ്റിസിനെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപെടുത്തും. ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടായാൽ ൈകകാര്യം ചെയ്യാനും പരിഹരിക്കാനും ഹൈകോടതി ജഡ്ജി, ബാർ കൗൺസിൽ ചെയർമാൻ, അഭിഭാഷക അസോസിയേഷൻ പ്രതിനിധികളടങ്ങുന്ന സംവിധാനത്തിന് രൂപം നൽകണമെന്നും അഭ്യർഥിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvanjiyoor courtattack on magistrateadvocates attack
News Summary - advocates attack on magistrate
Next Story