അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്: അക്കൗണ്ടന്റ് അറസ്റ്റിൽ
text_fieldsകൊച്ചി: കേരള ബാർ കൗൺസിലിന് കീഴിലെ അഭിഭാഷകക്ഷേമനിധിയിൽ നടന്ന കോടികളുടെ ക്രമ ക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ടൻറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ക്ഷേമനിധി ട്രസ്റ്റ് കമ്മിറ്റി അക്കൗണ്ടൻറ് എറണാകുളം തിരുവാങ്കുളം വയലിൽ റോഡിൽ മഞ്ചക്കാട്ടിൽ എം.കെ. ചന്ദ്രനാണ് അറസ്റ്റിലായത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഇയാളെ വിളിച്ചുവരുത്തിയിരുന്നു. എറണാകുളം വിജിലൻസ് സി.െഎ എം. സുരേന്ദ്രെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മധ്യമേഖല പൊലീസ് സൂപ്രണ്ട് കെ. കാർത്തികിെൻറ നിർദേശപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ക്ഷേമനിധി ട്രസ്റ്റിെൻറ 2007 മുതൽ 2010 വരെയുള്ള കണക്കുകളിൽ വൻക്രമക്കേട് നടന്നതായി ബാർ കൗൺസിലിെൻറ പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ഏകദേശം ഏഴുകോടിയുടെ തട്ടിപ്പാണ് വിജിലൻസ് കണ്ടെത്തിയത്. അഭിഭാഷക ക്ഷേമനിധിയിലേക്ക് വക്കീലന്മാർ നൽകുന്ന വരിസംഖ്യയിലും ക്ഷേമനിധി സ്റ്റാമ്പിലൂടെയുള്ള വരുമാനത്തിലുമാണ് ക്രമക്കേട് നടന്നത്. കോടതിയിൽ നൽകുന്ന ഹരജികളിൽ അഭിഭാഷക ക്ഷേമനിധി സ്റ്റാമ്പ് പതിക്കണമെന്നുണ്ട്.
ഇങ്ങനെ സ്റ്റാമ്പ് വിറ്റുകിട്ടുന്ന തുക അഭിഭാഷക ക്ഷേമനിധിയിലാണ് ഉൾപ്പെടുത്തുന്നത്. 10 വർഷമായി ട്രസ്റ്റിെൻറ ഒാഡിറ്റിങ് നടന്നിരുന്നില്ല. തട്ടിപ്പിനെക്കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.