Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സ ലഭിക്കാതെ...

ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചതായി പരാതി

text_fields
bookmark_border
ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചതായി പരാതി
cancel

പുല്‍പള്ളി: മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് പനിബാധിച്ച് മരിച്ചതായി പരാതി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാളക്കൊല്ലി ഉദയക്കര കോളനിയിലെ രാജു (35) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാവിലെയാണ് മരണം. പത്തു ദിവസം മുമ്പ് പനി മൂർച്ഛിച്ചതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, രോഗം മാറാത്തതിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാല്‍, രോഗമെന്തെന്ന് വ്യക്തമായി കണ്ടെത്തി ചികിത്സ നൽകാതിരുന്നതിനാലാണ് രാജന്‍ മരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പനിയാണോ മഞ്ഞപ്പിത്തമാണോയെന്ന് വ്യക്തമായി പറയാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

രാജനെ പരിചരിച്ചവര്‍ക്ക് ഉള്‍പ്പെടെ പ്രതിരോധ കുത്തിവെപ്പ് നടത്തിയതോടെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രോഗം മൂര്‍ച്ഛിച്ചിട്ടും യഥാസമയം ആരോഗ്യ വകുപ്പിെൻറയോ ട്രൈബല്‍ വകുപ്പിെൻറയോ ശ്രദ്ധയെത്തിയില്ലെന്ന് ആരോപണമുണ്ട്. ഉഷയാണ് ഭാര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathadivasi youthkerala newsmalayalam newsdenied treatment
News Summary - adivasi youth denied treatment death- kerala news
Next Story