ആദിത്തിന്റെ തുടിക്കുന്ന ഹൃദയവുമായി കസാഖ്സ്താന്കാരി ദില്‍നാസ് എത്തി
text_fieldsഇരിങ്ങാലക്കുട: ഹൃദയം നുറുങ്ങുന്ന വേദനയിലും ചെറുചിരിയോടെ ആദിത്തിെൻറ കുടുംബം ദി ല്നാസിനെ സ്വീകരിച്ചു; തനിക്ക് ഹൃദയം ദാനം ചെയ്ത കുടുംബത്തെ ദിൽനാസ് സ്നേഹപൂർവം ഹൃദയത്തോടുചേർത്തു.
2015 ആഗസ്റ്റ് 18ന് മസ്തിഷ്കമരണമടഞ്ഞ ആദിത്തിെൻറ ആറ് അവയവങ്ങള്‍ ദാനം ചെയ്തതില്‍ ഹൃദയം സ്വീകരിച്ച കസാഖ്സ്താനിലെ എസാന്‍-അനാറ ദമ്പതികളുടെ മകള്‍ ദില്‍നാസ് എസാനാണ് ഇരിങ്ങാലക്കുട ചേലൂരുള്ള ആദിത്തിെൻറ വീട്ടിലെത്തിയത്.
ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രിയില്‍ പരിശോധനക്കെത്തിയ ദില്‍നാസ്, തനിക്ക് ഹൃദയം ദാനം ചെയ്ത കുടുംബത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് മാതാവ് അനാറ പറഞ്ഞു. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിയ ദില്‍നാസിനെ ആദിത്തിെൻറ പിതാവ് കല്ലൂക്കാരന് പോള്‍സനാണ് ചേലൂരിലെ വീട്ടിലെത്തിച്ചത്. ആദിത്തിെൻറ ഫോട്ടോ നെഞ്ചോടടക്കി പ്രിയ മുത്തശ്ശിയും ദില്‍നാസിനെ കാത്തിരിക്കുകയായിരുന്നു. ആദിത്തിെൻറ മാതാവ് ഷിന്‍സിയും സഹോദരി ആര്യയും ആദിത്ത് ഫൗണ്ടേഷന് ചെയര്മാന് ബാബു കൂവ്വക്കാടനും ചേര്‍ന്ന് ദിൽനാസിനെ സ്വീകരിച്ചു.
2015 ആഗസ്റ്റ് 15നാണ് ആദിത്തും പിതാവ് പോള്‍സനും സഞ്ചരിച്ച കാര്‍ കൊമ്പിടിയില്വെച്ച് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 18ന് പുലര്‍ച്ചെ ആദിത്തിെൻറ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും, ബന്ധുക്കള്‍ അവയവ ദാനത്തിന് തയാറാകുകയുമായിരുന്നു. സര്‍ക്കാറിെൻറ പുനര്‍ജനി അവയവദാന നെറ്റ്വര്‍ക്ക് വഴി ഹൃദയം ആവശ്യമുള്ളവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും യോജിച്ച ഇന്ത്യക്കാരെ കണ്ടെത്താനായില്ല.
ട ഇതേ തുടര്‍ന്നാണ്, ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കസാഖ്സ്താന്കാരിയായ 10 വയസ്സുള്ള ദില്‍നാസിന് ഹൃദയം െവച്ചുപിടിപ്പിച്ചത്. ഫോര്‍ട്ടിസ് മലര് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിയാണ് ഹൃദയം കൊണ്ടുപോയത്. നിര്‍ധന കുടുംബാംഗമായ ദില്‍നാസിന് ഹൃദയ ശസ്ത്രക്രിയക്കുള്ള തുക കസാഖ്സ്താന് സര്‍ക്കാറാണ് നല്‍കിയതെന്ന് അനാറ പറഞ്ഞു. ആദിത്തിെൻറ കുടുംബത്തെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമെന്നും കുടുംബാംഗങ്ങളെ കാണാന്‍ ഇനിയും എത്തുമെന്നും ദില്‍നാസും അനാറയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.