എ.ഡി.ജി.പിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച കേസ്: കരട് കുറ്റപത്രം രണ്ടാഴ്ചക്കകം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എ.ഡി.ജി.പിയായിരുന്ന സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ കരട് കുറ്റപത്രം രണ്ടാഴ്ചക്കകം എ.ഡി.ജി.പിക്ക് (ക്രൈം) നൽകണമെന്ന് ഹൈകോടതി. കുറ്റപത്രം ബന്ധപ്പെട്ട ഉടൻ കോടതിയിൽ സമർപ്പിക്കാനും എ.ഡി.ജി.പിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകി.
2018ലെ സംഭവത്തെ തുടർന്നുള്ള കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ആരോപിച്ച് ഗവാസ്കർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. എ.ഡി.ജി.പിക്ക് ലഭിച്ച റിപ്പോർട്ടിൽ ചില അപാകതകളുണ്ടായിരുന്നതിനാൽ ക്രൈംബ്രാഞ്ചിന് തിരികെ നൽകിയെന്നായിരുന്നു സർക്കാർ വിശദീകരണം.
കരട് കുറ്റപത്രം ഉടൻ എ.ഡി.ജി.പിക്ക് കൈമാറുമെന്നും അറിയിച്ചു. തുടർന്നാണ് രണ്ടാഴ്ചക്കകം കൈമാറാൻ ഉത്തരവിട്ടത്. കുറ്റപത്രം ലഭിച്ചാൽ അത് കോടതിയിൽ സമർപ്പിക്കാനുള്ള നടപടികൾ എ.ഡി.ജി.പി രണ്ട് മാസത്തിനകം സ്വീകരിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

