ആദർശിനെ വെട്ടിക്കൊന്ന കേസ്: ആർ.എസ്.എസ് പ്രവർത്തകരടക്കം ഒമ്പതുപേർ അറസ്റ്റിൽ
text_fieldsഅന്തിക്കാട്: താന്ന്യത്ത് സോഷ്യലിസ്റ്റ് ജനതാദൾ മുൻ പ്രവർത്തകൻ കുറ്റിക്കാട്ട് വീട്ടിൽ ആദർശിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകരടക്കം ഒമ്പതുപേർ അറസ്റ്റിൽ. സഹോദരങ്ങളടക്കം ഒമ്പത് പേരെ മണിക്കൂറുകൾക്കകമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ആർ.എസ്.എസ് പ്രവർത്തകരായ പടിയം മുറ്റിച്ചൂർ കൂട്ടാല വീട്ടിൽ കുഞ്ഞപ്പ (നിജിൽ -27), മുറ്റിച്ചൂർ കോക്കാൻ മുക്ക് സ്വദേശി വാലപറമ്പിൽ ബ്രഷ്നവ് (27), മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (24) എന്നിവർക്ക് പുറമെ സഹോദരങ്ങളായ നിമേഷ് (22) നിധിൻ (20), ഇവരുടെ ബന്ധു ചാവക്കാട് ഇത്തിപറമ്പിൽ പ്രജിൽ (24), മുറ്റിച്ചൂർ പെരിങ്ങാട്ട് വീട്ടിൽ ഹിരത്ത്, കണ്ടശ്ശാംകടവ് താണിക്കൽ വീട്ടിൽ ഷനിൽ (23), മുറ്റിച്ചൂർ ചക്കാണ്ടി ഷിബിൻ (21) എന്നിവരെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രെൻറ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
താന്ന്യം വെള്ളിയാഴ്ച ചന്തക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് കാറിലെത്തിയ സംഘം ആദർശിെന മാരകമായി വെട്ടിയത്. അന്ന് വൈകീട്ട് മരിച്ചു. ആക്രമണത്തിന് ശേഷം ചെന്ത്രാപ്പിന്നിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാനായത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പക മൂലമാണ് ആദർശിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ എല്ലാവരും വധശ്രമമടക്കം നിരവധി കേസിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.