നടിക്ക് പീഡനം: വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ നടപടികൾ ആറു മാസത്തിനകം തീർക്കണമെന്ന ഉത്തരവ ് പിൻവലിക്കണമെന്ന് പ്രതി ഹൈകോടതിയിൽ. വിചാരണ മനഃപൂർവം വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് സർക് കാർ. പ്രതിയുടെ ആവശ്യം ചാക്കിലെ പൂച്ച പുറത്തുചാടിയത് പോലെയായെന്ന് കോടതി. തുടർന്ന് കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആൻറണിയുടെ ആവശ്യം കോടതി തള്ളി.
ജാമ്യംതേടി മാർട്ടിൻ നൽകിയ ഹരജി തീർപ്പാക്കിയാണ് വിചാരണ നടപടികൾ ആറുമാസത്തിനകം തീർക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.ന്യായമായ വിചാരണ അന്തസ്സോടെ ജീവിക്കാനുള്ള പൗരെൻറ അവകാശത്തിെൻറ ഭാഗമാണെന്നും വിചാരണ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള നിരീക്ഷണത്തോടെയായിരുന്നു ഉത്തരവ്. എന്നാൽ, ഉത്തരവ് പിൻവലിക്കണമെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ വ്യാഴാഴ്ച ആവശ്യപ്പെട്ടു.
കുറ്റപത്രം നൽകിയിട്ട് നാളുകളായെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ വൈകുന്നതായും നടപടികൾക്ക് വേഗം പോരെന്നുമായിരുന്നു ഹരജിക്കാരെൻറ ആരോപണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിരന്തരം ഹരജി നൽകുന്നതിലൂടെ വിചാരണ ൈവകിപ്പിക്കലാണ് പ്രതികൾ ലക്ഷ്യമിടുന്നതെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.