Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്നെ...

തന്നെ പ്രതിയാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദിലീപ്: ‘ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പോലും പൊലീസുകാർ വഴിതെറ്റിച്ചു’

text_fields
bookmark_border
dileep
cancel
camera_alt

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് അഭിഭാഷകർക്കൊപ്പം

​കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതി​രെ നിയമനടപടി സ്വീകരിക്കുമെന്ന് കുറ്റവിമുക്തനായ നടൻ ദിലീപ്. സ്വന്തം നേട്ടങ്ങൾക്കും പ്രശസ്തിക്കും വേണ്ടി ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർ തന്നെ കേസിൽ കുടുക്കിയതാണെന്നും കേസിലെ യഥാർഥ ഇര താനാണെന്നും ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടു.

അതിജീവിതയുമായി തനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു. ‘അവരുമായി എപ്പോഴും സൗഹൃദപരമായ ബന്ധമുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളിൽ എന്നെക്കുറിച്ച് പരാമർശിക്കുക പോലും ചെയ്തില്ല. പിന്നീട് അവർ എന്നെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ചില പരാമർശങ്ങൾ നടത്തി. പ്രത്യേക അന്വേഷണ സംഘംഗങ്ങളുടെ (എസ്‌ഐടി) നിർബന്ധത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു’ -ദിലീപ് ആരോപിച്ചു.

"എന്നെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയ പ്രത്യേക അന്വേഷണ സംഘം സർക്കാരിനെ പോലും തെറ്റിദ്ധരിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ സൂത്രധാരൻ ഞാനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ആദ്യത്തെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതിനുശേഷം കേസിൽ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പോലും പൊലീസ് ഉദ്യോഗസ്ഥർ വഴിതെറ്റിച്ചു. സർക്കാർ ഈ വിഷയങ്ങൾ അന്വേഷിക്കണം. വ്യക്തിപരവും പ്രഫഷണൽ നേട്ടങ്ങൾക്കുമായി അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ എന്നെ ഇരയാക്കുകയായിരുന്നു. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അവർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. എനിക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് ഒരു മലയാള നടനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസ് നിയമപരമായി നേരിടുന്നതിൽ നിന്ന് എന്നെ തടയാൻ, എനിക്ക് വേണ്ടി വാദിച്ച എന്റെ അഭിഭാഷകരെയും അവർ കേസിൽ കുടുക്കാൻ ശ്രമിച്ചു’ -ദിലീപ് പറഞ്ഞു.

‘എന്റെ ജീവിതം പണയപ്പെടുത്തി എസ്‌ഐ‌ടി ഉദേയാഗസ്ഥർ പ്രശസ്തിയും മഹത്വവും നേടാൻ ആഗ്രഹിച്ചു. എന്നെയും എന്റെ കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താൻ അവർ ശ്രമിച്ചു. എന്നെ അപകീർത്തിപ്പെടുത്താൻ അവർ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു. എനിക്കെതിരായ സാമൂഹിക അന്തരീക്ഷം വരെ സൃഷ്ടിച്ചു. എന്റെ സിനിമകൾ കാണുന്ന കുടുംബ പ്രേക്ഷകരെ അകറ്റാൻ അവർ ശ്രമിച്ചു. ഒരു നടനെന്ന നിലയിലുള്ള എന്റെ സാമൂഹിക നിലയും പ്രശസ്തിയും ഉപയോഗിച്ച് പണം സമ്പാദിക്കാമെന്ന് അവർ കരുതി. ഒരു ദിവസം ഒന്നര മണിക്കൂർ എന്നെ എസ്‌ഐ‌ടി തലവൻ ചോദ്യം ചെയ്തിരുന്നു. എന്നാൽ, 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തുവെന്നാണ് അവർ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്’ -ദിലീപ് പറഞ്ഞു.

തന്നെ തെറ്റായി കേസിൽ പ്രതിയാക്കി ജീവിതവും കരിയറും നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുകയാണെന്ന് നടൻ പറഞ്ഞു. കോടതി വിധി ലഭിച്ച ശേഷം തീരുമാനമെടുക്കും. ‘അമ്മ’യിൽ വീണ്ടും അംഗത്വമെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. കേസിൽ കുറ്റവിമുക്തനാക്കിയതിനാൽ സംഘടന തീരുമാനമെടുക്കട്ടെയെന്നും ദിലീപ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack CaseMalayalam NewsDileepKerala News
News Summary - actress attack case: Dileep seeks probe into 'conspiracy' against him
Next Story