നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ വ്യാഴാഴ്ച പരിശോധിക്കാം
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ വ്യാഴാഴ്ച അപകീർത്തികരമായ ദൃശ്യങ്ങൾ കാണിക്കും. ദിലീപിനൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധെൻറ പേര് പ്രതിഭാഗം തിങ്കളാഴ്ച കോടതിക്ക് കൈമാറി.
ദിലീപിെൻറ അഭിഭാഷകനും കുറ്റകൃത്യത്തിെൻറ ദൃശ്യങ്ങൾ കാണാൻ അനുമതി നൽകിയിട്ടുണ്ട്. ആക്രമണ സമയത്ത് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകുന്നത് തടഞ്ഞ സുപ്രീംകോടതി, വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദേശം നൽകിയിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധെൻറ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിെൻറ ആവശ്യത്തെ സ്പെഷൽ പ്രോസിക്യൂട്ടർ എ.സുരേശൻ എതിർത്തു.
സാങ്കേതിക വിദഗ്ധെൻറ വിവരം പ്രോസിക്യൂഷന് കൈമാറാൻ അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് നിർദേശം നൽകി. ദിലീപിെൻറ ഈ ഹരജിയിലും മൂന്ന് സാങ്കേതിക വിദഗ്ധരെ അനുവദിക്കണമെന്ന ഹരജിയിലും കോടതി വ്യാഴാഴ്ച വിധി പറയും. ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ തനിക്ക് മാത്രമായി പ്രത്യേക സമയം അനുവദിക്കണമെന്ന ഹരജിയും ദിലീപ് തിങ്കളാഴ്ച സമർപ്പിച്ചു. നടൻ ദിലീപ് ഇന്നലെയും കോടതിയിൽ ഹാജരായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.