Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ന് സ്വരാജിനെതിരെ...

അന്ന് സ്വരാജിനെതിരെ തൃപ്പൂണിത്തുറയിൽ പ്രസംഗിച്ചു, അതേ സ്വരാജിനായി നിലമ്പൂരിൽ വോട്ടുതേടി ഇബ്രാഹിംകുട്ടി; 'അന്ന് അങ്ങനെ ഒരു മണ്ടത്തരം ചെയ്തു, സ്വരാജിനെ പോലെ ഒരാളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല'

text_fields
bookmark_border
അന്ന് സ്വരാജിനെതിരെ തൃപ്പൂണിത്തുറയിൽ പ്രസംഗിച്ചു, അതേ സ്വരാജിനായി നിലമ്പൂരിൽ വോട്ടുതേടി ഇബ്രാഹിംകുട്ടി; അന്ന് അങ്ങനെ ഒരു മണ്ടത്തരം ചെയ്തു, സ്വരാജിനെ പോലെ ഒരാളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല
cancel

മലപ്പുറം: മുസ്‌ലിം ലീഗിന്റെ വേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്ന, നടൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് വേണ്ടി വോട്ട് തേടാൻ രംഗത്ത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ സ്വരാജിനെതിരെ പ്രസംഗിക്കുകയും യു.ഡി.എഫ് സ്ഥാനാർഥി ബാബുവിനായി സജീവമായി രംഗത്തിറങ്ങിയയാളാണ് ചലച്ചിത്ര നടൻകൂടിയായ ഇബ്രാഹിംകുട്ടി. ഇത്തവണ കളംമാറ്റി ചവിട്ടി നിലമ്പൂരിലെ എൽ.ഡി.എഫ് പ്രചാരണ പരിപാടികളിൽ സജീവമാകുകയാണ് ഇബ്രാഹിംകുട്ടി.

സ്വരാജിനെ പോലെ ഒരാളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അന്ന് സ്വരാജിനെ തോൽപ്പിക്കാൻ വേണ്ടി ഇറങ്ങിയ മണ്ടത്തരത്തിന്റെ പ്രായശ്ചിത്തമാണ് നിലമ്പൂരിലെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മിനെ കുറിച്ച് കൂടുതൽ പഠിച്ചുവെന്നും ഇനി സജീവമായി എൽ.ഡി.എഫിനൊപ്പം ഉണ്ടാകുമെന്നും അംഗത്വം തന്നാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജിനൊപ്പം നിൽക്കുന്നുവെന്ന് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു ഇബ്രാഹിംകുട്ടി. ഇന്നത്തെ ഇന്ത്യയിൽ എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയുടെ തലയെടുപ്പ് കണ്ടില്ലെന്നു നടിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും നമുക്ക് മുന്നിൽ ഈ കാലം സ്വരാജിനെയാണ് കൊണ്ടുനിർത്തിയിരിക്കുന്നതെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ഇബ്രാഹിംകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

"പത്തും മുപ്പതും വർഷം വരെ ഒരു പാർടിയിൽ പ്രവർത്തിക്കുകയും, അവിടെ നിന്നുകൊണ്ട് എംഎൽഎയും മന്ത്രിയും ഒക്കെ ആവുകയും ചെയ്യുന്നവർ, കാലങ്ങൾക്ക് ശേഷം നിൽക്കുന്നിടം ശരിയല്ല പുതിയ ഇടം തേടണം എന്ന് ചിന്തിച്ച്, പുതിയ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്ക് നിന്ന് നിൽപ്പിൽ മറുകണ്ടം ചാടുകയും കാലു മാറുകയും ചെയ്യുമ്പോൾ, അത് ചർച്ച പോലും ആകാത്ത ഈ കാലത്ത്, ഒരു പാർടിയിലും മെമ്പർഷിപ്പ് ഇല്ലാത്ത ഒരു സാധാരണ വോട്ടർ, അയാൾക്ക് കൊള്ളാമെന്നു തോന്നുന്ന നിലപാടുകളെ പിന്തുണച്ചാൽ അത് മഹാപാതകമാകുന്നതെങ്ങനെ..?

ഇപ്പോൾ ഇതെന്തിന് പറയുന്നു എന്ന് ചിന്തിക്കുന്നുണ്ടാകും. ഒരുകാരണമുണ്ട്. നാട് ചിലപ്പോൾ ആവശ്യപ്പെടുന്ന ചിലനേതാക്കളുണ്ട്. ജനാധിപത്യത്തിൽ അനിവാര്യമായ സമയങ്ങളിൽ കാലം അവരെ നമുക്ക് മുന്നിൽ കൊണ്ട് വന്ന് നിർത്തും. ഇന്നത്തെ ഇന്ത്യയിൽ എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയുടെ തലയെടുപ്പ് കണ്ടില്ലെന്നു നടിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരും.

നമുക്ക് മുന്നിൽ ഈ കാലം സ്വരാജിനെയാണ് കൊണ്ടുനിർത്തിയിരിക്കുന്നത്. നിലമ്പൂരിൽ എനിക്ക് വോട്ടില്ല. പക്ഷേ നിലമ്പൂർ കേരളത്തോടാകെ ആവശ്യപ്പെടുന്നത് സ്വരാജിനൊപ്പം നിൽക്കാനാണ്. മനസ്സുകൊണ്ടെങ്കിലും ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് അയാൾക്കൊപ്പം നിൽക്കേണ്ടത്. അരക്ഷിതബോധം പടർന്ന് പന്തലിച്ച നാളുകളിൽ, രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥയിൽ സ്വരാജിന്റെ വാക്കുകൾ ഒരിക്കലെങ്കിലും നിങ്ങൾക്ക് കരുത്തായി പെയ്തിറങ്ങിയിട്ടുണ്ടാകാതിരിക്കില്ല."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M SwarajLDFNilambur By Election 2025
News Summary - Actor Ibrahimkutty seeks votes for Swaraj
Next Story