കോവിഡ് ആശുപത്രികൾക്ക് ആക്ഷൻപ്ലാൻ തയാർ
text_fieldsതിരുവനന്തപുരം: വൈറസ് പ്രതിരോധം ഉൗർജിതപ്പെടുത്തുന്നതിന് പ്രഖ്യാപിച്ച കോവിഡ് ആ ശുപത്രികൾക്കായുള്ള ആക്ഷൻപ്ലാനും പ്രോേട്ടാക്കോളും തയാറായി. മൂന്നുതരം നിരീക്ഷ ണ-ചികിത്സാ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ലഭ്യമാവുക.
പ്രകടമായ ലക്ഷണങ്ങളില്ലാത്ത വരെയും എന്നാൽ വൈറസ് ബാധിത മേഖലകളിൽ നിന്ന് മടങ്ങിയെത്തിയവർ, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർ എന്നിവരെയും നിരീക്ഷിക്കാനുള്ള കോവിഡ് കെയർ സെൻററുകളാണ് ഒന്നാമത്തേത്. നേരിയ ലക്ഷണങ്ങളുള്ളതും രോഗബാധ സംശയിക്കുന്നതുമായി ആളുകളെ പാർപ്പിക്കാനുള്ള പ്രാഥമിക േകാവിഡ് ചികിത്സാകേന്ദ്രങ്ങളാണ് (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്മെൻറ് സെൻറർ) രണ്ടാമത്തേത്. ഇവിടങ്ങളിൽ നിന്നെത്തുന്ന ഗുരുതര രോഗലക്ഷണമുള്ളവരുടെയും രോഗബാധിതരുടെയും ചികിത്സക്കാണ് കോവിഡ് ആശുപത്രികൾ സജ്ജമാക്കുന്നത്.
രോഗലക്ഷണങ്ങളുടെ തീവ്രതക്കനുസരിച്ചാവും ഒാരോ കേന്ദ്രങ്ങളിലും പ്രവേശനം. ഇതിന് രോഗികളെയും മൂന്ന് വിഭാഗങ്ങളായി തിരിക്കും. നേരിയ ലക്ഷണങ്ങളുള്ളവർ കാറ്റഗറി- എ യിലും പനി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവർ കാറ്റഗറി ബി യിലും പനി, ശ്വാസതടസ്സം, ന്യുേമാണിയ എന്നിവയുള്ളവർ കാറ്റഗറി സിയിലും ഉൾപ്പെടും. എ കാറ്റഗറിയിലുള്ളവരെ പ്രാഥമിക േകാവിഡ് ചികിത്സാ കേന്ദ്രങ്ങളിേലക്കും ബി, സി വിഭാഗങ്ങളെ കോവിഡ് ആശുപത്രികളിലേക്കും മാറ്റും. കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കുന്നതോടെ ഒ.പികളുടെ എണ്ണം നിയന്ത്രിക്കുകയും അനിവാര്യമല്ലാത്ത ശസ്ത്രക്രിയ മാറ്റിവെക്കുകയും ചെയ്യും.
സൂപ്പർ സ്പെഷാലിറ്റി വിഭാഗം അവിടെത്തന്നെ പ്രവർത്തിക്കും. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികൾ കോവിഡ് ബാധിതരുമായി ഇടകലരാതിരിക്കാൻ കർശന സുരക്ഷാക്രമീകരണം ഏർപ്പെടുത്തും. കോവിഡ് രോഗികൾക്ക് പ്രത്യേക ബ്ലോക്ക് സജ്ജമാക്കും. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ വിഭാഗം എന്നിവരെ മൂന്നായി തിരിച്ച് ഒരു വിഭാഗത്തെ റിസർവായി ക്രമീകരിക്കും. ബാക്കി രണ്ട് വിഭാഗം ഉൗഴമനുസരിച്ച് ജോലിക്കെത്തും.
മെഡിക്കൽ കോളജുകൾ, ജില്ലകളിലെ പ്രധാന ആശുപത്രികൾ എന്നിങ്ങനെ 28 കോവിഡ് ആശുപത്രി സജ്ജമാക്കാനാണ് നടപടി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.