ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർമപദ്ധതി; തരിശ് നിലങ്ങളിൽ കൃഷിയിറക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക മേഖലയിൽ പരിവർത്തനം ഉണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പദ്ധതിക ്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക് ഒരാഴ്ചക്കകം രൂപ ം നൽകും. അടുത്ത ബുധനാഴ്ച യോഗം ചേർന്ന് കർമപദ്ധതി തയാറാക്കും.
പദ്ധതിയുടെ ഭാഗമായി തരിശ് നിലങ്ങളിൽ കൃഷിയ ിറക്കുകയാണ് മുഖ്യലക്ഷ്യം. ഒാരോ പഞ്ചായത്തിലും തരിശുനിലങ്ങൾ കണ്ടെത്തി ഭൂവുടമകളുമായി സമവായം ഉണ്ടാക്കിയായിരിക്കും കൃഷിയിറക്കുക. കൃഷിക്ക് പുറെമ മൃഗസംരക്ഷണം, മത്സ്യകൃഷി, േകാഴിവളർത്തൽ തുടങ്ങിയവയിലും കർമപദ്ധതി ആലോചിക്കുന്നുണ്ട്.
പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉൽപാദിപ്പിക്കാൻ സഹായം നൽകാനാണ് ഉദ്ദേശിക്കുന്നത്. കേരളചിക്കൻ പദ്ധതി സംസ്ഥാന വ്യാപകമാക്കി കോഴിയിറച്ചി ലഭ്യത ഉറപ്പാക്കും. ഇക്കൊല്ലം 200 ഒൗട്ട്ലെറ്റുകൾ തുറക്കും. അടുത്ത രണ്ടുവർഷത്തിനകം പാൽ ഉൽപാദനം വർധിച്ചാൽ അധികംവരുന്ന പാലിനെ പാൽപ്പൊടി, ബാഷ്പീകരിച്ച പാൽ എന്നിവയാക്കി പരിവർത്തനം ചെയ്യാൻ പ്ലാൻറുകൾ സ്ഥാപിക്കും. ഇതിനുള്ള സാധ്യതാപഠനം ഉടൻ ആരംഭിക്കും. ക്ഷീരസംഘങ്ങൾ നവീകരിക്കും.
15000 ഏക്കർ സ്ഥലത്ത് കൂടി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കും. മത്സ്യമേഖലക്കായി വിശദമായ പാക്കേജ് വേണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യെപ്പടും. സംസ്ഥാനത്തെ ഉപയോഗ ശൂന്യമായ കുളങ്ങളിൽ മത്സ്യഷിക്കായി ഉപയോഗിക്കും. കടൽ മത്സ്യകൃഷിയുടെ സാധ്യതയും പരിശോധിക്കും. അലങ്കാര മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കും.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസിനെ സർക്കാർ സ്വാഗതം ചെയ്യുന്നു. ആരോഗ്യ പ്രവർത്തകരെ ചിലയിടങ്ങളിൽ തടയുന്നതായ പരാതി ഒഴിവാക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.