Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ് ഫോർ...

ബി.എസ് ഫോർ വാഹനങ്ങൾക്ക് ചട്ടവിരുദ്ധമായി പുക പരിശോധന സർട്ടിഫിക്കറ്റ് നൽകിയാൽ നടപടി

text_fields
bookmark_border
ബി.എസ് ഫോർ വാഹനങ്ങൾക്ക് ചട്ടവിരുദ്ധമായി പുക പരിശോധന സർട്ടിഫിക്കറ്റ് നൽകിയാൽ നടപടി
cancel

പാലക്കാട്: ബി.എസ് ഫോർ വാഹനങ്ങൾക്ക് ആറുമാസം ചുരുക്കി പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ മോേട്ടാർ വാഹന വകുപ്പ് നടപടിക്ക്. 2012നുശേഷം പുറത്തിറങ്ങിയ ബി.എസ് ഫോർ (ഭാരത് സ്റ്റേജ് എമിഷൻ നോംസ്) വാഹനങ്ങൾക്ക് ഒരുവർഷത്തേക്ക് നൽകേണ്ട പുക പരിശോധന സർട്ടിഫിക്കറ്റ് ആറുമാസത്തേക്ക് ചുരുക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.

ആറുമാസം കാലാവധിയുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് നിലവിൽ വ്യാപകമായി പുക പരിശോധന കേന്ദ്രങ്ങൾ നൽകിവരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. ബി.എസ് ത്രീ വാഹനങ്ങൾക്ക് മാത്രമാണ് ആറുമാസത്തെ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടത്.

ഇരുചക്രവാഹനങ്ങൾക്ക് 80 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് പെട്രോൾ -80 രൂപ, ഡീസൽ -90 രൂപ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക്(എൽ.എം.വി) പെട്രോൾ -100 രൂപ, ഡീസൽ -110, ഹെവി മോട്ടോർ വാഹനങ്ങൾക്ക് ( എച്ച്.എം.വി) 150 രൂപയുമാണ് സർക്കാർ നിശ്ചയിച്ച ഫീസ്.

ഒരുവർഷം കാലാവധി നൽകുന്ന ബി.എസ് ഫോർ വാഹനങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാമെന്ന് ആർ.ടി.ഒ അറിയിച്ചു.


പുക പരിശോധന സർട്ടിഫിക്കറ്റ് ഓൺലൈനിൽ

പാലക്കാട്: പുക പരിശോധന സർട്ടിഫിക്കറ്റ് ഈ മാസം മുതൽ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി ആർ.ടി.ഒ അറിയിച്ചു. വാഹന സോഫ്റ്റ്‌വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും.

എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും നൽകുന്ന സർട്ടിഫിക്കറ്റിെൻറ കാലാവധിയും പരിശോധന ഫീസും വാഹന ഉടമകൾക്ക് കാണാവുന്ന വിധം ബോർഡ് എഴുതി പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentMotorvehicle
Next Story