Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്കിലെ ‘ലഹരി...

ഫേസ്ബുക്കിലെ ‘ലഹരി കൂട്ടായ്മ’: ലുക്കൗട്ട് നോട്ടീസ് ഇറക്കും, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ നടപടി 

text_fields
bookmark_border
ഫേസ്ബുക്കിലെ ‘ലഹരി കൂട്ടായ്മ’: ലുക്കൗട്ട് നോട്ടീസ് ഇറക്കും, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ നടപടി 
cancel

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുെന്നന്ന ആരോപണത്തിന് വിധേയമായ  ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ (ജി.എൻ.പി.സി) ഫേസ്ബുക്ക് കൂട്ടായ്മയുടെ മുഖ്യ അഡ്മിൻമാർക്ക് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് നടപടി. ഒളിവിലുള്ള മുഖ്യപ്രതി അജിത്കുമാർ, ഭാര്യ എന്നിവരുടെ പാസ്പോർട്ട് വിശദാംശം തേടി അപേക്ഷ നൽകിയതായി നേമം എസ്.െഎ പറഞ്ഞു.  അതിനിടെ, പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും ബാങ്കുകൾക്ക് കത്ത് നൽകി.

ഗ്രൂപ്പിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളിട്ടവരും പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു. ഗ്രൂപ്പിെൻറ മറവിൽ നഗരത്തിലെ മുന്തിയ ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചതായും അതിെൻറ പ്രവേശനത്തിന് ഫീസ് ഇടാക്കിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കൂട്ടായ്മ അംഗങ്ങളുടെ ഒത്തുചേരൽ ചടങ്ങ് സ്പോൺസർ ചെയ്ത മദ്യകമ്പനിക്ക് എക്സൈസ് വകുപ്പ് കാരണംകാണിക്കൽ നോട്ടീസും നൽകിയിരുന്നു.  കേസെടുത്തിട്ടുള്ള രണ്ടുപേർക്ക് പുറമേ, 30ഒാളം അഡ്മിൻമാരും ഗ്രൂപ്പിനുണ്ട്. അവരെയും കേസിൽ പ്രതിസ്ഥാനത്ത് ചേർക്കുന്നതിന് നിയമവശം പരിശോധിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspolice actionGNPCFacebook Group
News Summary - Action against GNPC Group-Kerala news
Next Story