Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയെ കൊലപ്പെടുത്തിയ...

അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

text_fields
bookmark_border
crime
cancel

കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷംരൂപ പിഴയും. വൈക്കം ഉദയനാപുരം കൊച്ചുതറത്താഴ്ചയിൽ ബൈജുവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് (സ്പെഷ്യൽ) ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി പ്രതി തടവ് അനുഭവിക്കണം. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ഉദയനാപുരം കൊച്ചുതറത്താഴ്ചയിൽ നന്ദായിനിയേയാണ്(73) കൊലപ്പെടുത്തിയത്. ചോറ് വിളമ്പി നൽക്കാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ കാനയിലെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. 2022 ജനുവരി 22 നായിരുന്നു സംഭവം. നന്ദായിനിക്കായി അഡീഷണൽ പബ്ലിക് പ്രോസികൂട്ടർ സിറിൽ തോമസ് പാറപ്പുറമാണ് കോടതിയിൽ ഹാജരായത്. അന്നത്തെ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsImprisonmentMurder
News Summary - Accused gets life imprisonment in case of murdering mother
Next Story