കേരളയിലെ പരീക്ഷ നടത്തിപ്പിലും മന്ത്രിയുടെ ഒാഫിസ് ഇടപെെട്ടന്ന് ആരോപണം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലും ഉന്നത വിദ്യാഭ്യാസ മന് ത്രി കെ.ടി. ജലീലിെൻറ ഒാഫിസ് ഇടെപെട്ടന്ന് ആരോപണം. പരീക്ഷ നടത്തിപ്പും അക്കാദമിക് കലണ്ടർ തയാറാക്കുന്നതിലും മന്ത്രിയുടെ ഒാഫിസ് നിർദേശങ്ങൾ നൽകിയത്രെ. ഇത് സർവകല ാശാലയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നാണ് ആക്ഷേപം.
പരീക്ഷ നടത്തിപ്പും ഫല പ്രഖ്യാപനവും സംബന്ധിച്ച് സർവകലാശാല സമിതികളാണ് തീരുമാനമെടുക്കേണ്ടതെന്നിര ിക്കെയാണ് മന്ത്രിയുടെ ഒാഫിസിെൻറ ഇടപെടൽ. എം.ജി സർവകലാശാലയിലെ മാർക്ക് വിവാദത് തിന് പിന്നാലെയാണ് കേരള സർവകലാശാലയിലെ ഇടപെടൽ വിവാദമാകുന്നത്. എന്നാൽ പരീക്ഷ നടത്തിപ്പിലും അക്കാദമിക കലണ്ടറിലും മന്ത്രിയുടെ ഓഫിസ് അനധികൃതമായി ഇടപെട്ടു എന്ന വാര്‍ത്തയും പ്രചാരണവും വാസ്തവവിരുദ്ധമെന്ന് സർവകലാശാല വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ വിവിധ സമയങ്ങളിലാണ് ബിരുദ ബിരുദാനന്തര ബിരുദ പ്രവേശനവും ഫലപ്രഖ്യാപനവും നടന്നുവന്നിരുന്നത്. അവയെ ഏകോപിപ്പിച്ച് സംസ്ഥാനമൊട്ടാകെ ഒരു പൊതുസമയക്രമത്തില് ആക്കണമെന്നത് പ്രോ ചാന്‍സലറുടെ അധ്യക്ഷതയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗ തീരുമാനമാണ്.
ഇത് പ്രകാരം തയാറാക്കിയ കേരള സര്‍വകലാശാലയുടെ അക്കാദമിക് കലണ്ടറാണ് പ്രോ ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മറ്റ് സര്‍വകലാശാലയുമായി ഉള്ള ഏകോപനം ലക്ഷ്യമാക്കി സമര്‍പ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ നിര്‍ദേശങ്ങളെല്ലാം പരിശോധിച്ചാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, അക്കാദമിക് കലണ്ടറിന് അനുമതി നല്‍കിയത്. അക്കാദമിക് കലണ്ടറിൽ ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം കാണിച്ചുകൊണ്ട് സിന്‍ഡിക്കേറ്റിലേക്ക് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഫയല്‍ നോട്ടിനെ അനധികൃത ഉത്തരെവന്ന നിലയില്‍ തെറ്റായി ചിത്രീകരിച്ചാണ് മന്ത്രി ഓഫിസിെൻറ ഇടപെടലെന്ന് പ്രചരിപ്പിക്കുന്നത്.
അടുത്ത അധ്യയനവര്‍ഷം കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര പ്രവേശനവും ഫലപ്രഖ്യാപനവും ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും വലിയ മാറ്റങ്ങള്‍ക്കാണ് കേരളത്തിലെ സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒപ്പം ശ്രമിക്കുന്നതെന്നും വാര്‍ത്തകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.