Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോർക്ക റൂട്ട്സിൽ ജോലി...

നോർക്ക റൂട്ട്സിൽ ജോലി നൽകാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം വാങ്ങി; അഖിൽ സജീവിനെതിരെ വീണ്ടും ആരോപണം

text_fields
bookmark_border
Akhil Sajeev
cancel

കൊച്ചി: മെഡിക്കൽ ഓഫിസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്ന കേസിലെ ഇടനിലക്കാരൻ അഖിൽ സജീവിനെതിരെ വീണ്ടും പരാതി. നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ ഇയാൾ തന്നിൽ നിന്ന് കൈപ്പറ്റിയെന്ന് ആരോപിച്ച് കൊച്ചിയിലെ അഭിഭാഷകനായ ശ്രീകാന്ത് രംഗത്തെത്തി. നേരത്തേ സി.ഐ.ടി.യു പത്തനംതിട്ട ജില്ല ഓഫിസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവിനെതിരെ താൻ സി.പി.എമ്മിന് പരാതി നൽകിയതോടെയാണ് തൽസ്ഥാനത്തുനിന്ന് മാറ്റിയതെന്നും പരാതി നൽകിയതിനെത്തുടർന്ന് തുക തിരികെ നൽകിയെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഭാര്യക്ക് ജോലി നൽകുന്നതിന് 10 ലക്ഷം രൂപയാണ് അഖിൽ ആവശ്യപ്പെട്ടത്. അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേന അഡ്വാൻസായി നൽകി. 2019 ലായിരുന്നു സംഭവം. അന്ന് അഖിൽ സി.ഐ.ടി.യു ജില്ല ഓഫിസ് സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ പിടിപാടുള്ളയാളെന്ന് വിശേഷിപ്പിച്ച പത്തനംതിട്ടയിലെ പ്രാദേശിക നേതാവിനെ കാണിച്ചായിരുന്നു നിയമന വാഗ്ദാനം നൽകിയത്. പിന്നീട് ഇതുസംബന്ധിച്ച് പാർട്ടിയിൽ പരാതിപ്പെട്ടപ്പോൾ തുക ഒരു മാസത്തിനുള്ളിൽ തിരിച്ചുനൽകണമെന്ന് നേതൃത്വം നിർദേശിച്ചു. എന്നാൽ, 2022 മേയ് ആയപ്പോഴാണ് പലതവണയായി തുക മുഴുവൻ തിരിച്ചു നൽകിയതെന്നും ശ്രീകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, താൻ പരാതി നൽകിയ സി.പി.എമ്മിന്‍റെ സംസ്ഥാന നേതാവ് ആരാണെന്ന് ശ്രീകാന്ത് വ്യക്തമാക്കിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhil Sajeev
News Summary - Accusation again against Akhil Sajeev
Next Story