ആര്യയുടെ വിളി കേൾക്കാൻ ഇനി അച്ഛനില്ല
text_fieldsകോഴിക്കോട്: ആര്യയുടെ വിളി കേൾക്കാൻ ഇനി അച്ഛൻ രാജനില്ല. റോഡപകടത്തിൽ ഗുരുതര പര ിക്കേറ്റ് ഒരു വർഷത്തിലേറെ അബോധാവസ്ഥയിൽ കഴിഞ്ഞ മലാപ്പറമ്പ് സ്വദേശി രാജൻ (48) ഞായ റാഴ്ച രാവിലെ മരിച്ചു. മകളുടെ ശബ്ദം കേട്ടാൽ രാജെൻറ ഒാർമ തിരിച്ചുകിട്ടിയേക്കാമെ ന്ന ഡോക്ടർമാരുടെ നിർദേശപ്രകാരം അച്ഛനരികിലിരുന്ന് ഉറക്കെ വായിച്ച് പഠിച്ച ‘ പൊന്നൂട്ടി’ എന്ന ആര്യ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് സ്വന്തമാക്കിയിരുന്നു.
മലാപ്പറമ്പ് വനിത പോളിടെക്നിക്കിനു സമീപം പാപ്പിനിവട്ടത്ത് രാജെൻറ കദനകഥ മാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധി പേർ സഹായഹസ്തവുമായി എത്തിയിരുന്നു. തുടർന്ന് നാലു മാസത്തോളം തിരുനാവായയിൽ ഫിസിയോതെറപ്പിയിലായിരുന്നു രാജൻ. ഞായറാഴ്ച രാവിലെ വീട്ടിൽവെച്ച് സ്ഥിതി വഷളാവുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു.ഗ്യാസ് പൈപ്പ്ലൈൻ ജീവനക്കാരനായിരുന്ന രാജന് 2018ലെ ക്രിസ്മസ് ദിനത്തിലാണ് വാഹനാപകടത്തിൽ പരിക്കേറ്റത്.
സുഹൃത്തിെൻറ മകളുടെ വിവാഹനിശ്ചത്തിന് ഏറ്റുമാനൂരിൽ പോയതായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ഓട്ടോ ഇടിച്ച് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. തലയോട്ടിക്കുള്ളിൽ രക്തസ്രാവവും നീരും കണ്ടതോടെ തലയോട്ടിയുെട ഒരുഭാഗം പുറത്തെടുത്ത് സൂക്ഷിക്കുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയാൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ പറ്റുമായിരുന്നുള്ളൂ. ഈ ദുരന്തത്തിനിടയിലും അച്ഛനരികിലിരുന്ന് ഉറക്കെ വായിച്ച് പഠിച്ചാണ് ആര്യ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയത്.
നിരവധി സംഘടനകൾ ആര്യയുടെ പഠനച്ചെലവിനായി പണം നൽകിയിരുന്നു. മാതൃസ്നേഹം ട്രസ്റ്റ് വീട് നിർമിക്കാമെന്ന് ഏറ്റെങ്കിലും സ്ഥലം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത സംഘടന പിന്നീട് താൽപര്യം കാണിക്കാതിരുന്നതോടെ ആര്യയും അച്ഛനും അമ്മയും വാടകവീട്ടിൽ തുടരുകയായിരുന്നു. ഫിസിയോതെറപ്പിക്കുശേഷം രോഗസ്ഥിതി അൽപം ഭേദമായിരുന്നു. ആര്യ പ്രോവിഡൻസ് ഗേൾസ് ഹയർെസക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. പി.വി. സബിതയാണ് രാജെൻറ ഭാര്യ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.