Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യുവിെൻറ...

അഭിമന്യുവിെൻറ അനുജത്തിക്ക് മംഗല്യം

text_fields
bookmark_border
അഭിമന്യുവിെൻറ അനുജത്തിക്ക് മംഗല്യം
cancel

മൂന്നാർ: സി.പി.എം ഏറ്റെടുത്ത് നാടൊന്നുചേർന്ന് അഭിമന്യുവിെൻറ സഹോദരിയുടെ വിവാഹം. കലാലയത്തിൽ കൊലക്കത്തിക്കിരയായ അഭിമന്യുവിെൻറ അനുജത്തിയാണ് അഭിമന്യുവിെൻറ സ്വപ്നംപോലെ സുമംഗലിയായത്. പരേതനായ വട്ടവട കീഴ്വീട് കർണൻ-കൃഷ്ണവേണി ദമ്പതികളുടെ മകൻ മധുസൂദനനാണ് അഭിമന്യുവിെൻറ സഹോദരി കൗസല്യക്ക് വരനായത്.

മന്ത്രി എം.എം. മണിയടക്കം സി.പി.എം നേതൃനിര വിവാഹത്തിനു സാക്ഷിയാകാനെത്തി. രാവിലെ 11ന് കൗസല്യയുമൊത്ത് ബന്ധുക്കൾ വട്ടവട കൊട്ടക്കാമ്പൂരിലെ ക്ഷേത്രത്തിലെത്തി. തൊട്ടുപിന്നാലെ വരൻ മധുസൂദനനും. തുടർന്ന് പതിനൊന്നരയോടെ ഊർക്കാട് കുര്യാക്കോസ് ഏലിയാസ് മെമ്മോറിയൽ കല്യാണമണ്ഡപത്തിലെത്തി. ഇരുവരെയും മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ജോയ്സ് ജോർജ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.എൻ. സാനു, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ഗോപി കോട്ടമുറിക്കൽ, ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ സ്വീകരിച്ചു.

വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതായി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു. ഇതോടെ ബന്ധുക്കൾ മധുസൂദനന് തലപ്പാവ് കെട്ടി. തുടർന്ന് മഞ്ഞച്ചരട് മധുസൂദനൻ കൗസല്യയുടെ കഴുത്തിൽ കെട്ടി. നെറ്റിയിൽ കുങ്കുമവും ചാർത്തി. ഇരുവർക്കുമുള്ള മാല മന്ത്രി എം.എം. മണിയാണ് നൽകിയത്. അഭിമന്യുവിെൻറ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു പെങ്ങളുടെ വിവാഹം. ഇതാണ് പാർട്ടി ഏറ്റെടുത്ത് നടത്തിയത്. അരമണിക്കൂറോളം നീണ്ട ചടങ്ങുകളിൽ ഗ്രാമീണർ ഒന്നടങ്കം പങ്കെടുത്തു. കൊട്ടക്കാമ്പൂർ സുപ്പു വീട്ടിൽ മനോഹരൻ-ഭൂപതി ദമ്പതികളുടെ മകളാണ് കൗസല്യ.

വിവാഹത്തിന് അർജുനും
മൂന്നാർ: അഭിമന്യുവിെൻറ അനുജത്തിയുടെ വിവാഹത്തിനു സാക്ഷ്യംവഹിക്കാൻ അർജുനുമെത്തി. തെൻറ മകനോടൊപ്പം ആക്രമണത്തിൽ പരിക്കേറ്റ അർജുെൻറ സാന്നിധ്യം അഭിമന്യുവിെൻറ അച്ഛനും ബന്ധുക്കൾക്കും ആശ്വാസമായി. മകെൻറ കുറവ് നികത്താൻ എത്തിയ അവനോടൊപ്പം അഭിമന്യുവിെൻറ അച്ഛൻ മനോഹരൻ തിരക്കുകൾക്കിടയിലും സമയം െചലവഴിച്ചു. മഹാരാജാസ് കോളജിലുണ്ടായ സംഘർഷത്തിൽ അഭിമന്യുവിനും സുഹൃത്ത് അർജുൻ കൃഷ്ണക്കുമാണ് കുത്തേറ്റത്. ആക്രമണത്തിൽ അഭിമന്യു മരിക്കുകയും ഗുരുതര പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വിദഗ്ധ ചികിത്സക്ക് വിധേയനായ അർജുൻ അടുത്തിടെയാണ് ആശുപത്രിവിട്ടത്. സുഹൃത്തിെൻറ ബന്ധുക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അർജുൻ പറഞ്ഞു. കുഞ്ഞുപെങ്ങൾക്ക് കൊണ്ടുവന്ന മോതിരം വിവാഹസമ്മാനമായി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsabhimanyusister marriage
News Summary - abhimanyu sister marriage- kerala news
Next Story