അഭിമന്യു വധം: 21ാം പ്രതിക്ക് ജാമ്യം
text_fieldsകൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 21ാം പ്രതിക്ക് ജാമ്യം. തോപ്പുംപടി ആർ ആൻഡ് പി ക്രോസ് റോഡ് കളത്തിങ്കൽ കെ.െഎ. നിസാറിനാണ് (39) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാൾ ഹാജരാകണമെന്നതടക്കമുള്ള നിർദേശങ്ങളോടെയാണ് ജാമ്യം. കേസിൽ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ മൂന്നുദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം നിസാറിനെയും ചളിക്കവട്ടം കണിയാവെളി റോഡ് വടക്കാട്ട് വീട് ബി.എസ്. അനൂപിനെയും (37) വെള്ളിയാഴ്ച രാവിലെയാണ് തിരികെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഇരുവരെയും ജയിലിലേക്ക് അയച്ചിരുന്നു. ഉച്ചക്കുശേഷമാണ് നിസാറിെൻറ ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് ഡയറി അടക്കം പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, 17ാം പ്രതി നെട്ടൂർ നങ്ങ്യാരത്തുപറമ്പ് വീട്ടിൽ സെയ്ഫുദ്ദീെൻറ ജാമ്യാപേക്ഷ തള്ളി. ഇൗ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണിത്. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പള്ളുരുത്തി സ്വദേശി സനീഷിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. പ്രധാന പ്രതി മുഹമ്മദ് അടക്കം മൂന്ന് പ്രതികളെ ചോദ്യം ചെയ്യലിനുശേഷം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ചോദ്യംചെയ്യൽ നോട്ടീസ് നല്കി വിളിച്ച ശേഷം മാത്രം -കോടതി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ടെങ്കില്‍ അത് നിയമപരമായി നോട്ടീസ് നല്കി വിളിച്ചുവരുത്തിയശേഷം മാത്രമേ പാടുള്ളൂവെന്ന് ഹൈകോടതി. പൊലീസ് പീഡനം ആരോപിച്ച് തമ്മനം ചക്കരപറമ്പ് സ്വദേശി എ.എച്ച്. സുനിത സമര്‍പ്പിച്ച ഹരജിയിലെ നടപടികള്‍ അവസാനിപ്പിച്ചാണ് ഹൈകോടതി നിര്‍ദേശം. കൊലക്കേസ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് പോലിസ് സംശയിക്കുന്ന ഷിജുവിെൻറ ഭാര്യയാണ് സുനിത. പോലിസ് നിയമവിരുദ്ധമായി തടങ്കലില്‍വെച്ച് പീഡിപ്പിക്കുന്നതായി സുനിതക്കുവേണ്ടി ഹാജരായ അഡ്വ. എ. രാജസിംഹന് വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.