Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യുവിനെ...

അഭിമന്യുവിനെ കുത്തിയത് നെട്ടൂർ സ്വദേശി

text_fields
bookmark_border
അഭിമന്യുവിനെ കുത്തിയത് നെട്ടൂർ സ്വദേശി
cancel

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കുത്തിയത് നെട്ടൂർ മേക്കാട്ട് സഹലാണെന്ന് പൊലീസ് കണ്ടെത്തൽ. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുമ്പാകെ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിലാണ് കൊലപാതകത്തെക്കുറിച്ച വിശദ വിവരങ്ങളുള്ളത്. കുത്താൻ അഭിമന്യുവിനെ പിടിച്ചുകൊടുത്തത് ഒമ്പതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഒന്നാം പ്രതി മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളികൾക്ക് കാണിച്ചുകൊടുത്തത്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന അർജുൻ കൃഷ്ണയെ മാരകമായി കുത്തി മുറിവേൽപിച്ചത് 12ാം പ്രതി പള്ളുരുത്തി സ്വദേശിയും ഇപ്പോൾ ചേർത്തല പാണാവള്ളിയിൽ താമസക്കാരനുമായ തൃച്ചാറ്റുകുളം കാരിപുഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീമാണെന്നാണ് പൊലീസിെൻറ കണ്ടെത്തൽ.

11ാം പ്രതി പള്ളുരുത്തി വെളി പൈപ്പ്ലൈൻ പുതുവീട്ടിൽപറമ്പ് ജിസാൽ റസാഖാണ് അർജുനെ പിടിച്ചുനിർത്തി കൊടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇവർക്കൊപ്പം കുത്തേറ്റ വിനോദിനെ ആക്രമിച്ചത് റിമാൻഡിൽ കഴിയുന്ന പള്ളുരുത്തി സ്വദേശി സനീഷാണെന്നും റിപ്പോർട്ടിലുണ്ട്. മാരകായുധങ്ങളുമായെത്തിയ സഹൽ, ഷഹീം, വിദ്യാർഥികളെ പിടിച്ചുനിർത്തിയ ഷിഫാസ്, ജിസാൽ, കൊലയാളി സംഘത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20), നെട്ടൂരിൽ വാടകക്ക് താമസിക്കുന്ന തൻസീൽ മുഹമ്മദുകുട്ടി (25), നെട്ടൂർ മേക്കാട്ട് സനിദ് ഹംസ(26) എന്നിവർ ഒളിവിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAbhimanyu murder caseAbhimnyu
News Summary - Abhimanyu Murder Accused-Kerala News
Next Story