അഭിലാഷ് ടോമിയെ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsകൊച്ചി: ഗോൾഡൻ ഗ്ലോബ് അന്തർദേശീയ പായ്വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) ന്യൂ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു. ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഒസിരിസിൽ രാവിലെ 9.30 ഓടെയാണ് ദ്വീപിലേക്ക് പ്രാഥമിക വൈദ്യസഹായത്തിന് എത്തിച്ചത്.
അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന് ഗ്രെഗര് മക്ഗെക്കും(32) കടലിൽ കുടുങ്ങിയിരുന്നു. ഇദ്ദേഹത്തെയും ദ്വീപിലെത്തിച്ചിട്ടുണ്ട്. ദ്വീപിലുള്ള ചെറു ആശുപത്രിയിൽ ഇരുവർക്കും വൈദ്യസഹായം ലഭ്യമാക്കി. അഭിലാഷിെൻറ ആരോഗ്യനില തൃപ്തികരമാണെന്നും സംസാരിക്കുന്നുണ്ടെന്നും നാവികസേന അധികൃതർ അറിയിച്ചു. എക്സ്റേ റിപ്പോർട്ടിൽ ഗുരുതര പരിെക്കാന്നും കണ്ടെത്താനായില്ല. ഭക്ഷണം കഴിക്കുന്നുണ്ട്.
അഭിലാഷിെൻറ ആരോഗ്യനില ഫ്രഞ്ച് ഡോക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചുവരുകയാണ്. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാണ് ആസ്ട്രേലിയയിലേക്കാണോ മൊറീഷ്യസിലേക്കാണോ കൊണ്ടുപോകേണ്ടതെന്ന് തീരുമാനിക്കുക. രക്ഷാദൗത്യവുമായി പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ കപ്പൽ വെള്ളിയാഴ്ച ആംസ്റ്റർഡാം ദ്വീപിലെത്തുമെന്നാണ് കരുതുന്നത്. ആസ്ട്രേലിയൻ നാവികസേനയുടെ കപ്പലും ദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്. അടിയന്തര വൈദ്യസേവനം ആവശ്യമുണ്ടെങ്കിൽ ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സത്പുര എത്താൻ കാത്തുനിൽക്കാതെ ഇരുവരെയും ആസ്ട്രേലിയൻ തുറമുഖമായ ഫെർമാൻറ്ലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
ആസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണ് അഭിലാഷ് സഞ്ചരിച്ചിരുന്ന ‘തുരീയ’ പായ്വഞ്ചി പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽ െപട്ടത്. പായ്മരങ്ങൾ തകർന്ന് നടുവിന് സാരമായി പരിക്കേറ്റ അഭിലാഷിനെ തിങ്കളാഴ്ചയാണ് ഫ്രഞ്ച് കപ്പൽ ഒസിരിസ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.