അഭയ കേസ്: പ്രതികൾക്ക് കോടതിയുടെ അന്ത്യശാസനം
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് കോടതിയുടെ അന്ത്യശാസനം. കേസിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹരജിയിൽ വ്യാഴാഴ്ച വാദംപറയാൻ ഒരുങ്ങവെ ഒരാഴ്ചത്തെ സമയംകൂടി വേണമെന്ന പ്രതികളുടെ ആവശ്യമാണ് ജഡ്‌ജിയെ ചൊടിപ്പിച്ചത്.
26 വർഷം പിന്നിട്ട കേസാണിതെന്നും പ്രതികൾ വിടുതൽ ഹരജി സമർപ്പിച്ചിട്ട് ഏഴുവർഷം പിന്നിെട്ടന്നും കോടതി ഒാർമിപ്പിച്ചു. 2011 മാർച്ച് 16നാണ് പ്രതികൾ വിടുതൽ ഹരജി സമർപ്പിച്ചത്. ഇനിയും കേസ് നടപടി വൈകിപ്പിക്കുന്നത് അനീതിയാണെന്നും കോടതി പറഞ്ഞു.
മൂന്ന് ദിവസത്തെ സമയം കോടതി അനുവദിക്കും. അതിനുള്ളിൽ വാദം പൂർത്തിയാക്കിയിെല്ലങ്കിൽ ഹരജിയിൽ വിധി പറയുമെന്നും സി.ബി.ഐ കോടതി ജഡ്ജി നാസർ പ്രതികൾക്ക് മുന്നറിയിപ്പ് നൽകി. പ്രതികളുടെ വിടുതൽ ഹരജിയിൽ വെള്ളിയാഴ്ച തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വാദം പരിഗണിക്കും. കേസിൽ ഹാജരാകാൻ നിർദേശിച്ച നാലാം പ്രതി കെ.ടി. മൈക്കിൾ വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരായില്ല. ഇയാളുടെ അഭിഭാഷകനാണ് ഹാജരായി കുറ്റപത്രം സ്വീകരിച്ചത്.
ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി, കെ.ടി. മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ. 1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻറ് കോൺവെൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
