അഭയകേസ്: പൊലീസ് ആദ്യം തയാറാക്കിയ ഇൻക്വസ്റ്റ് വ്യാജമെന്ന് തെളിയിച്ച് സാക്ഷിമൊഴി
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് തയാറാക്കിയ മ ഹസറിൽ തെൻറ വ്യാജ ഒപ്പാണ് ഉപയോഗിച്ചതെന്ന് സാക്ഷിമൊഴി. പൊലീസ് ആദ്യം തയാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യാജമാണെന്ന് തെളിയിക്കുന്ന മൊഴികളാണ് വീണ്ടും പുറത ്തുവരുന്നത്.
ഇൻക്വസ്റ്റിലെ ഒപ്പ് തേൻറതല്ലെന്നും വ്യാജമാണെന്നുമാണ് 30ാം സാക്ഷ ി ജോൺ സക്കറിയ മൊഴി നൽകിയത്. മഹസർ തയാറാക്കിയപ്പോൾ എ.എസ്.െഎ എ.എസ്. അഗസ്റ്റിൻ വെള്ളക്കടലാസിൽ ഒപ്പ് വാങ്ങിയിരുന്നെന്നും കോടതിയിൽ കാണിച്ച മഹസറിലെ ഒപ്പ് തേൻറതല്ലെന്നുമാണ് ജോൺ പറയുന്നത്. കോട്ടയം ഗസ്റ്റ് ഹൗസിൽ സി.ബി.ഐ വാങ്ങിയ ഒപ്പ് കാണിച്ചപ്പോൾ തേൻറതാണെന്ന് ജോൺ തിരിച്ചറിഞ്ഞു. 1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽനിന്ന് അഭയയുടെ മൃതദേഹം എടുത്തശേഷം ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കോട്ടയം വെസ്റ്റ് പൊലീസ് സാക്ഷിയായി ഒപ്പ് രേഖപ്പെടുത്തി. പക്ഷേ, മൊഴി രേഖപ്പെടുത്താതെ വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങി.
ലോക്കൽ പൊലീസിെൻറ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യാജമാണെന്ന് തെളിയിക്കുന്ന മൊഴികളാണ് എട്ടാം സാക്ഷിയും ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയ സംഘത്തിെല പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന എം.എം. തോമസും 14ാം സാക്ഷിയും അഗ്നിശമനസേനാ ഉദ്യോഗസ്ഥനുമായിരുന്ന വാമദേവനും സി.ബി.ഐ കോടതിയിൽ നൽകിയിരുന്നത്.
റിപ്പോർട്ട് കൃത്രിമമായി തയാറാക്കിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ അന്നത്തെ അഡീഷനൽ എ.എസ്.ഐ അഗസ്റ്റിനെതിരെ തെളിവ് നശിപ്പിച്ചതിന് സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നു. അഗസ്റ്റിൻ പിന്നീട് ആത്മഹത്യ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.