Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആധാർ അധിഷ്ഠിത യൂനിക്...

ആധാർ അധിഷ്ഠിത യൂനിക് തണ്ടപ്പേർ: മാർഗ നിദേശങ്ങൾ പുറത്തിറക്കി

text_fields
bookmark_border
ആധാർ അധിഷ്ഠിത യൂനിക് തണ്ടപ്പേർ: മാർഗ നിദേശങ്ങൾ പുറത്തിറക്കി
cancel
Listen to this Article

കോഴിക്കോട് : ആധാർ അധിഷ്ഠിത യൂനിക് തണ്ടപ്പേർ നടപ്പാക്കുന്നതിന് സർക്കാർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ പൗരനും സംസ്ഥാനം മുഴുവൻ ബാധകമാവകുന്ന രീതിയിലാണ് ആധാർ അധിഷ്ഠിത യൂനിക് തണ്ടപ്പേർ നടപ്പാക്കുന്നത്. സോഫ്റ്റ് വെയറിൽ ഭൂവുടമകളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കും.

* ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് www.revenue.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായോ, ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ നേരിട്ട് എത്തി ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈയിൽ ലഭിക്കുന്ന ഒ.ടിപി വഴിയോ, വില്ലേജ് ഓഫിസിലെ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം.

* ഈ മാസം 16 മുതൽ ഒരു വർഷത്തേക്ക് മൊബൈയിൽ ലഭിക്കുന്ന ഒ.ടി.പി വഴി ആധാറുമായി ബന്ധിപ്പിക്കാം.

* അപേക്ഷ ലഭിച്ചാൽ വില്ലേജ് ഓഫിസർ പരിശോധിച്ച് 12 അക്ക യൂനിക് തണ്ടപ്പേർ അനുവദിക്കും.

* യൂനിക് തണ്ടപ്പേർ നമ്പർ അനുവദിച്ചാൽ ആധാരത്തിൽ രേഖപ്പെടുത്തും.

* ആധാർ നമ്പർ ഇല്ലാത്ത ഭൂമിക്ക് നിലവിൽ ലഭ്യമായിട്ടുള്ള തണ്ടപ്പേർ അക്കൗണ്ട് തുടരുകയും ആധാർ നമ്പർ ലിഭിക്കുന്ന മുറക്ക് തണ്ടപ്പേർ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം.

* നിശ്ചിത മാതൃകയിൽ യൂനിക്ക് തണ്ടപ്പേർ അനുവദിച്ചിട്ടുള്ള ഭൂവുടമകൾക്ക് യൂനിക്ക് അനുവദിക്കും.

* നിലവിൽ തണ്ടപ്പേർ പകർപ്പിന് ഈടാക്കുന്ന തുക യൂനിക് തണ്ടപ്പേർ പകർപ്പിനും ഈടാക്കും.

* ഭൂമിയുടെ രജിസ്ട്രേഷൻ സമയത്ത് യൂനിക്ക് തണ്ടപ്പേർ നിലവിലുള്ള കേസുകളിൽ അത് ഉൾപ്പെടുത്തും. അതിനായി റവന്യൂ രജിസ്ട്രേഷൻ വകുപ്പുൾ നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaar based unique name
News Summary - Aadhaar based unique name: Guidelines released
Next Story