എ. വിജയരാഘവൻ വീട്ടിൽ വന്നുപോയി, മുസ്ലിം ലീഗ് വിടുമെന്ന പ്രചാരണം പച്ചക്കള്ളം -സി.പി. ബാവ ഹാജി പറയുന്നു
text_fieldsകൽപറ്റ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും പ്രവാസി വ്യവസായിയുമായ സി.പി. ബാവ ഹാജിക്ക് ഒന്നേ പറയാനുള്ളൂ. ലീഗ് വിടുമെന്ന പ്രചാരണം പച്ചക്കള്ളമാണ്. 50 വർഷമായി പാർട്ടിയിൽ തുടരുന്നു. രണ്ടു വർഷമായി സംസ്ഥാന വൈസ് പ്രസിഡൻറാണ്. അതിനു മുമ്പ് സംസ്ഥാന സെക്രട്ടറിയായിരുന്നു. ഗൾഫിൽ കെ.എം.സി.സിയുടെ തുടക്കം മുതലുള്ള പ്രസിഡൻറാണ്. ഒരിക്കലും പാർട്ടി വിടുന്ന കാര്യം ആലോചിച്ചിട്ടില്ല. അതിെൻറ സാഹചര്യവും ഇല്ല.
മലപ്പുറം ജില്ലയിലെ മാണൂരിലെ വീട്ടിൽ എൽ.ഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ കാണാൻ വന്നു. ഞാൻ ഭക്ഷണം കഴിക്കുേമ്പാൾ അവിടെ ഇരുന്നു. ഫോട്ടോയെടുത്തു. ആ ചിത്രംവെച്ചാണ് പ്രചാരണം. അതൊന്നും എന്നെ ബാധിക്കുന്നില്ല. വിജയരാഘവൻ മാത്രമല്ല, എല്ലാ പാർട്ടിക്കാരും നേതാക്കളും വീട്ടിൽ വരും. അവരെ സ്വീകരിക്കും. ഭക്ഷണത്തിെൻറ സമയമാണെങ്കിൽ സൽക്കരിച്ചേ വിടൂ. അതിൽ ജാതിയും മതവും പാർട്ടിയും ഒന്നും ഭേദമില്ല.
പിന്നെ അവർ വരുന്ന കാര്യമൊന്നും പുറത്തു പറയാനാവില്ല-കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോട്ടക്കലിലും തവനൂരിലും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ. അതിനിടയിൽ കൽപറ്റയിൽ വന്നത് യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖിെൻറ പ്രചാരണത്തിനാണ്.
ഇടതുപക്ഷം പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്. അത് തെരെഞ്ഞടുപ്പിൽ തെളിയും. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി ഒന്നു പറയുന്നു, പാർട്ടി മറ്റൊന്ന് പറയുന്നു. മതവും ജാതിയും പറഞ്ഞു കളിക്കുകയാണ് ഇടതുപക്ഷം. സി.പി.എം മതേതരത്വം സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണ്.
കൽപറ്റയിൽ എം.വി. ശ്രേയാംസ്കുമാർ കഴിഞ്ഞ തവണ യു.ഡി.എഫ് ആയിരുന്നു. ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർഥി. അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ഇങ്ങനെ മുന്നണി മാറി, മാറി മത്സരിക്കുകയാണ് അദ്ദേഹം. ഏതായാലും ടി. സിദ്ദീഖ് 15,000 വോട്ടിനെങ്കിലും വിജയിക്കും - ബാവ ഹാജി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.