Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷക്ഷേമ...

ന്യൂനപക്ഷക്ഷേമ വകുപ്പ്‌ കൊടുത്ത ശേഷം തിരിച്ചെടുത്തിട്ടില്ല, മുസ്ലിംകൾക്ക് എൽ.ഡി.എഫിൽ വിശ്വാസമുള്ളത് ലീഗിനെ വിറളി പിടിപ്പിക്കുന്നു -വിജയരാഘവൻ

text_fields
bookmark_border
ന്യൂനപക്ഷക്ഷേമ വകുപ്പ്‌ കൊടുത്ത ശേഷം തിരിച്ചെടുത്തിട്ടില്ല, മുസ്ലിംകൾക്ക് എൽ.ഡി.എഫിൽ വിശ്വാസമുള്ളത് ലീഗിനെ വിറളി പിടിപ്പിക്കുന്നു -വിജയരാഘവൻ
cancel

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിെൻറ പേരില്‍ വർഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലിംലീഗ്‌ നീക്കം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.

''ന്യൂനപക്ഷക്ഷേമ വകുപ്പ്‌ ആര്‍ക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തുവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്‌തുതവിരുദ്ധമാണ്‌. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചാണ്‌ വകുപ്പ്‌ വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവര്‍ണ്ണര്‍ പുറപ്പെടുവിക്കുന്നത്‌.

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്‌ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ്‌ പൊതുവായ വിലയിരുത്തല്‍. മുസ്ലീം സമുദായത്തിന്‌ എൽ.ഡി.എഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചതാണ്‌. ഇതാണ്‌ ലീഗിനെ വിറളി പിടിപ്പിക്കുന്നത്‌. മുസ്ലിം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ്‌ ലീഗ്‌ നേതൃത്വത്തിനുള്ളത്‌. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നത്‌. അതിന്‌ ശക്തിപകരുന്നതിന്‌ പകരം മറിച്ച്‌ പ്രചാരണം നടത്തുന്നത്‌ ആരും അംഗീകരിക്കില്ല'' -വിജയരാഘവൻ പറഞ്ഞു.

മുസ്ലിം ലീഗല്ല വകുപ്പുകൾ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു, കൊടുത്തില്ല എന്നതല്ല ഇവിടത്തെ പ്രശ്നം. കൊടുത്തിട്ട് തിരച്ചെടുത്തു എന്നതാണ് പ്രശ്നം. ബന്ധപ്പെട്ട സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നതാണ് ഇതിന് പിന്നിലെ കാരണമായി പറയുന്നത്. ഇത് സമുദായത്തെ അധിക്ഷേപിക്കലാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlcpima vijayaraghavan
News Summary - a vijayaraghavan against iuml
Next Story