രണ്ടര ദിവസത്തിൽ ഒരു ആദിവാസി അക്രമത്തിന് ഇരയാകുന്നു
text_fieldsകോഴിക്കോട് : കേരളത്തിൽ രണ്ടര ദിവസത്തിൽ ഒരു ആദിവാസി അക്രമത്തിന് ഇരയാകുന്നുവെന്ന് കണക്കുകൾ. കേസ് എടുത്തതിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദിവാസികൾക്കെതിരെ നടന്ന അക്രമത്തിൽ 167 കേസുകളെടുത്തുവെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. 2021 മെയ് 20 മുതൽ 2022 ജൂൺ 30 വരെയുള്ള കണക്കാണിത്. ഏതാണ്ട് 405 ദിവസത്തെ കണക്കുകൾ.
ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണെന്നാണ് സർക്കാരിന്റെ വിലയരുത്തൽ. ആദിവാസികൾക്കെതിരെയുള്ള അതിക്രവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രദേശിക സബ് ഡിവിഷൻ തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി മാരെ നോഡൽ ഓഫീസറായി നിയമിച്ചു.
ഇക്കാര്യത്തിൽ എസ്.സി.-എസ്.ടി മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികൾ സ്ഥിരമായി കൂടുകയും പ്രവർത്തന പുരോഗതി വിലയിരുത്തി പരാതികളിന്മേൽ ആവശ്യമായ തുടർ നടപടികൾ സ്വീകരിച്ചുവെന്നാണ് മന്ത്രി അനൂപ് ജേക്കബിന് നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

