കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്
text_fieldsകോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്രവ പരിശോധനയിലാണ് 43 ക്കാരന് നിപ വൈറസ് പോസിറ്റിവാണെന്ന് തെളിഞ്ഞത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉടന്‍ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചത്.
നേരത്തേ ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് പി.സി.ആർ പരിശോധനയ്ക്കായി രോഗിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നത്. തുടർന്ന് ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചിരുന്നു.
പ്രധാനമായും വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ അവയുടെ വിസർജ്യങ്ങളിൽനിന്നോ പകരുന്ന ജന്തുജന്യ വൈറസ് രോഗമാണ് നിപ. പനി, ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് തുടക്കത്തിൽ പ്രകടമാകുന്ന രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം, മാനസിക വിഭ്രാന്തി എന്നിവയും ഉണ്ടായേക്കാം. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് പകരാൻ സാധ്യത കൂടുതലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

