ജനം മുണ്ടുമുറുക്കുേമ്പാൾ മരട് കമ്മിറ്റിക്ക് 65 ലക്ഷം നൽകാൻ സർക്കാർ
text_fieldsതിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിൽ ജനം വലയുേമ്പാൾ മരട് നഷ്ടപരിഹാര നിർ ണയസമിതിക്ക് 65 ലക്ഷം നൽകാൻ സംസ്ഥാന സർക്കാർ. സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് സാ ലറി ചലഞ്ച് നടപ്പാക്കുന്നതിനിടെയാണ് ഇൗ ധൂർത്ത്. മരടിൽ പൊളിച്ച മൂന്ന് സമുച്ചയങ്ങളിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാനാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതിയെ നിയമിച്ചത്.
സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കാലാവധി മാർച്ചിൽ കഴിയും. അഞ്ച് മാസത്തേക്കുകൂടി ദീർഘിപ്പിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചതിനൊപ്പം, വിവിധ ചെലവുകൾക്ക് എന്ന േപരിലാണ് തുക അനുവദിക്കാനുള്ള നീക്കം. ഇതിനുള്ള പരിസ്ഥിതി വകുപ്പ് നിർദേശം മുഖ്യമന്ത്രിയുടെയും ധനവകുപ്പിെൻറയും അനുമതിക്കായി സമർപ്പിച്ചു.
സമിതിയിൽ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിനെയും പൊതുമരാമത്ത് മുൻ ചീഫ് എൻജിനീയർ ആർ. മുരുകേശനെയും അംഗങ്ങളാക്കിയിരുന്നു. കാലാവധി നീട്ടുന്നതിനൊപ്പം പ്രവർത്തനത്തിനുള്ള തുകകൂടി അനുവദിക്കണമെന്ന് സിവിൽ സർവിസിലെ ഉന്നതർ കടുത്ത സമ്മർദം ചെലുത്തി. ലോക്ഡൗണിൽ ഇളവ് വരികയും സമ്പദ്വ്യവസ്ഥയിൽ ചലനങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന മുറയ്േക്കാ അല്ലെങ്കിൽ ഘട്ടമായോ അനുവദിക്കാമെന്ന നിർദേശം െഎ.എ.എസ് ലോബി ഇടപെട്ട് തള്ളുകയായിരുന്നു.
നേരത്തേ മുൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ട് സമിതിയംഗങ്ങൾക്ക് മാസവേതനം ഒന്നരലക്ഷം നിശ്ചയിച്ചതും വിവാദമായിരുന്നു. വീട് വാടകയിനത്തിൽ അരലക്ഷത്തോളവും കൊടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.