സംസ്ഥാനത്ത് 62 ശതമാനം അധിക വേനൽ മഴ
text_fieldsമൂലമറ്റം: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനേക്കാൾ 62 ശതമാനം അധിക വേനൽ മഴ ഇത്തവണ ലഭിച്ചതായി കണക്കുകൾ. മാർച്ച് ഒന്നു മുതൽ 19 വരെയുള്ള കാലയളവിൽ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാൽ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 167 ശതമാനം അധിക മഴ ഇവിടെ പെയ്തു. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കിൽ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ.
പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനം. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളിൽ അധിക മഴ പെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

