60 മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിൽ കുടുങ്ങി
text_fieldsകൊച്ചി: കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 60 മത്സ്യത്തൊഴിലാളികൾ നാട്ടി ലേക്ക് മടങ്ങാനാവാതെ ലക്ഷദ്വീപിൽ കുടുങ്ങി. കൽപ്പേനി ദ്വീപിലെത്തിയ അഞ്ച് ബോട്ടുകള ിലെ തൊഴിലാളികളാണ് മഹ ചുഴലിക്കാറ്റിനെത്തുടർന്ന് ഒമ്പത് ദിവസമായി ഇവിടെ ക ഴിയുന്നത്. ചുഴലിക്കാറ്റിൽപ്പെട്ട് കരക്കുകയറിയ ബോട്ടുകളിലൊന്ന് ഇറക്കാനാവാത്തതാണ് ഇവരുടെ തിരിച്ചുപോക്ക് വൈകാൻ കാരണം. അധികൃതർ തങ്ങളെ അവഗണിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികളും എന്നാൽ, സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു.
ഒക്ടോബർ 26നാണ് അഞ്ച് ബോട്ടുകളിലായി 60 മത്സ്യത്തൊഴിലാളികൾ കൽപ്പേനി ദ്വീപിലെത്തിയത്. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ഇവരുടെ തിരിച്ചുപോക്ക് വിലക്കിയിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമായെങ്കിലും ഒരു ബോട്ട് കരയിൽനിന്ന് ഇറക്കാനാവാത്തതിനാൽ ഇതിനൊപ്പമുള്ള നാല് ബോട്ടുകളും അതിലെ തൊഴിലാളികളും കൽപ്പേനിയിൽ തുടരുകയാണ്. ബോട്ടിറക്കാൻ അധികൃതരുടെ സഹായം ലഭിച്ചില്ലെന്നും ഭക്ഷണവും വസ്ത്രവുമില്ലാതെ തങ്ങൾ ദുരിതത്തിലാണെന്നും കരക്ക് കുടുങ്ങിയ ബോട്ടായ ‘അദ്ഭുതമാതാ’യിലെ തൊഴിലാളിയും കുളച്ചൽ സ്വദേശിയുമായ സെൽവരാജ് പറഞ്ഞു.
മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ബോട്ട് വെള്ളത്തിലിറക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഇതിനിടെ അഞ്ച് ബോട്ടുകളിലായി ശേഖരിച്ച 15 ലക്ഷം രൂപയുടെ മത്സ്യം ഉപയോഗശൂന്യമായി. അതേസമയം, കേരളത്തിലെ അധികൃതർ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് മത്സ്യത്തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന അജിത് ശംഖുംമുഖം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.