Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ആറ്...

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോവിഡ്; എൻട്രൻസ് പരീക്ഷ മാറ്റി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും കൊല്ലം, പാലക്കാട്, കാസർകോഡ്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 670 പേരാണ് ആശുപത്രിയിൽ ആകെ ചികിൽസയിലുള്ളത്. 1,34,377 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

നാട്ടുകാരെ ഏത്തമിടിപ്പിച്ച യതീഷ് ചന്ദ്രയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് പൊലീസിെൻറ യശ്ശസിന് കളങ്കമേർപ്പെടുത്തുന്ന നടപടികളാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകരും നിയന്ത്രണം പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. സർവീസ് പെൻഷൻ ഏപ്രിൽ രണ്ട് മുതൽ വിതരണം ചെയ്യും. ട്രഷറികൾ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോവിഡിെൻറ സമൂഹവ്യാപനമുണ്ടോയെന്ന് മനസിലാക്കാൻ റാപ്പിഡ് ടെസ്റ്റ് നടത്തും. പത്രവിതരണം വിലക്കുന്ന ചില റസിഡൻറ് അസോസിയേഷനുകളുടെ നടപടി സർക്കാറിെൻറ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കണം. കമ്യൂണിറ്റി കിച്ചനുകളിൽ ആൾക്കൂട്ടമുണ്ടാകുന്നത് കർശനമായി തടയും. 1059 കമ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ നാളെയോടെ പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാലിന്യ നിർമ്മാർജനം ശാസ്ത്രീയമാകണം. ടോയ്ലറ്റുകൾ നിറഞ്ഞു കവിയാനുള്ള സാധ്യതയുണ്ട്. കുടിവെള്ളത്തെ ഇത് മലിനമാക്കും. തദ്ദേശസ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കർണാടകുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ചീഫ് സെക്രട്ടറി ടോം ജോസ് നിരവധി തവണ കർണാട ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെങ്കിലും പരിഹാരമായില്ല. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ന് വൈകുന്നേരത്തോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്ന് ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള നടപടി സ്വീകരിക്കും. മാസ്കുകൾ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. അന്തർ സംസ്ഥാനങ്ങളിലെ ചരക്ക് ഗതാഗതത്തിലെ തടസങ്ങൾ നീക്കാൻ ഉന്നതല സമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - 6 New postive cases in kerala-Keraal news
Next Story