ആൾകൂട്ടകൊല: ആറ് പ്രതികൾകൂടി അറസ്റ്റിൽ
text_fieldsകൊച്ചി: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പ്രതികളെക്കൂടി പൊലീസ് അ റസ്റ്റ് ചെയ്തു. ഒന്നാംപ്രതി വാഴക്കാല കോലക്കുഴി ബിസ്മിനഗർ പടനാട്ട് അസീസ് (47), മൂ ന്നാംപ്രതി ആലുവ ശ്രീഭൂതപുരം മണപ്പാടത്ത് അനീസ് (34), നാലാംപ്രതി വാഴക്കാല ഒാലിക്കുഴി കുണ്ടുവേലിയിൽ കെ.പി. സലാം (42), ആറാംപ്രതി വാഴക്കാല ഒാലിക്കുഴി കുണ്ടുവേലിയിൽ കെ.പി. ഹസൈനാർ, എട്ടാംപ്രതി കാക്കനാട് ഒാലിമുകൾ ഉള്ളൻപള്ളി ഷിഹാബ് (33) ഒമ്പതാംപ്രതി ചിറ്റേത്തുകര കണ്ണേങ്കരി കെ.എച്ച്. നിസാർ (30) എന്നിവരെയാണ് തൃക്കാക്കര അസി. കമീഷണർ സ്റ്റുവർട്ട് കീലർ, കളമശ്ശേരി സി.ഐ എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കേസിലെ ഏഴ് പ്രതികൾ പിടിയിലായിരുന്നു. ശനിയാഴ്ച പുലർച്ച നാലരയോെടയാണ് വെണ്ണല ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് വര്‍ഗീസിെൻറ മകന് ജിബിനെ (34) വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പാലച്ചുവട്-വെണ്ണല റോഡില്‍ ശ്രീധർമശാസ്ത ക്ഷേത്രത്തിന് എതിര്‍വശം റോഡരികിലാണ് മൃതദേഹം കിടന്നത്. ജിബിെൻറ വഴിവിട്ട ബന്ധവും ഇതേതുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ആക്രമണത്തിന് കാരണമായത്. ജിബിനെ വ്യാജസന്ദേശം അയച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കോണിപ്പടിക്ക് കീഴിലുള്ള ഗ്രില്ലിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു.
മരിച്ചപ്പോൾ അപകടമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഓട്ടോയിൽ കയറ്റി പാലച്ചുവട് ഭാഗത്ത് കൊണ്ടുചെന്നിടുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിൽനിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.