Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right51 യുവതികൾ ശബരിമലയിൽ...

51 യുവതികൾ ശബരിമലയിൽ പ്രവേശിച്ചുവെന്ന് സർക്കാർ സുപ്രീംകോടതിയിൽ

text_fields
bookmark_border
51 യുവതികൾ ശബരിമലയിൽ പ്രവേശിച്ചുവെന്ന് സർക്കാർ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: യുവതി പ്രവേശനം അനുവദിച്ച് ഭരണഘടന ബെഞ്ച് വിധി വന്നശേഷം 10നും 50 നും ഇടയ ിലുള്ള 51സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയതായി സംസ്ഥാന സർക്കാർ സുപ്രീംകോടതി യിൽ. ഇവരുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ സഹിതമുള്ള പട്ടിക സർക്കാർ ഹാജരാക്കി. ജനുവരി രണ്ടിന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനക ദുർഗ എന്നിവർ മുഴുസമയ സുര ക്ഷ ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് സംസ്ഥാ നത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസരിയ യുവതികളുടെ പട്ടിക ഉയർത്തിക്കാട്ടിയത്.

ബിന്ദുവും കനക ദുർഗയും നൽകിയ ഹരജി അടിയന്തരമായി പരിഗണിച്ച കോടതി ഇവർക്ക് മുഴുസമയ സുരക്ഷ നൽകാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ യുവതികൾക്ക് ഇപ്പോൾ സുരക്ഷ നൽകുന്നുണ്ടെന്ന് അഭിഭാഷകൻ വിശദീകരിച്ചു. ഇതിനിടയിലാണ്, 51 യുവതികൾ ദർശനം നടത്തിയതിെൻറ പട്ടിക അഭിഭാഷകൻ ഹാജരാക്കിയത്. എന്നാൽ, അമ്പതോ അഞ്ഞൂറോ സ്ത്രീകൾ പ്രവേശിക്കുന്നത് തങ്ങൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ മറുപടി. കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഹരജിയിൽ ഉന്നയിച്ച മറ്റു ആവശ്യങ്ങൾ പുനഃപരിശോധന ഹരജികളോടൊപ്പം പരിഗണിക്കണമെന്ന് ബിന്ദുവിനും കനക ദുർഗക്കുംവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. ഇൗ ആവശ്യം തള്ളിയ കോടതി, സുരക്ഷ നൽകുക എന്ന ആവശ്യം മാത്രം പരിഗണിച്ച് കേസ് തീർപ്പാക്കി.

ഒാൺലൈൻ സംവിധാനം വഴി രജിസ്റ്റർ ചെയ്ത് ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ വിവരങ്ങളാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേരും. ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്യാത്തതിനാൽ മലയാളികളായ ബിന്ദു, കനക ദുർഗ, ദലിത് ഫെഡറേഷൻ നേതാവ് മഞ്ചു തുടങ്ങിയവരുടെ പേര് പട്ടികയിലില്ല.

സർക്കാർ സമർപ്പിച്ച കണക്കുപ്രകാരം 10നും 50നും ഇടയിലുള്ള 7564 സ്ത്രീകളാണ് ഒാൺലൈൻ വഴി ദര്‍ശനത്തിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണം സംസ്ഥാനം തിരിച്ച് ഇപ്രകാരമാണ്. തമിഴ്നാട് -24 , ആന്ധ്ര- 21, തെലങ്കാന-3, കർണാടക-1, ഗോവ-1, പുതുച്ചേരി-1.

ഒാൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. പട്ടിക വ്യാജമാണെന്ന് എതിർഭാഗം അഭിഭാഷകരായ മാത്യു നെടുമ്പാറ, എം.ആർ. അഭിലാഷ് എന്നിവർ ആേരാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala Newssupreme court
News Summary - 51 Ladies Enter Sabarimala, Govt at Supreme Court-Kerala News
Next Story