2018ലെ ആർ.എസ്.എസ് -ബി.ജെ.പി ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം 3.35 കോടി
text_fieldsകൊച്ചി: പോപുലർ ഫ്രണ്ടിന്‍റെ ഹർത്താൽ ദിനത്തിലെന്നപോലെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന ആർ.എസ്.എസ് -ബി.ജെ.പി ഹർത്താലിലും ബസുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടെന്നും കനത്ത നഷ്ടം ഉണ്ടായെന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ഇതിന്‍റെ നഷ്ടപരിഹാരത്തിനുള്ള ഉത്തരവാദിത്തം ആരുടെയുംമേൽ ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2018ല്‍ നടന്ന ഹര്‍ത്താലില്‍ നൂറിലേറെ ബസുകൾ തകര്‍ത്തു. അന്ന് 3.35 കോടിയുടെ നഷ്ടമാണുണ്ടായത്. 2000ത്തില്‍ എ.ബി.വി.പി -ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവര്‍ രാജേഷ് മരണപ്പെടുകയും 17 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് 117 ബസാണ് ആകെ തകര്‍ത്തതെന്നും കെ.എസ്.ആർ.ടി.സി ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.