ഓണച്ചെലവ്: 3000 കോടി കൂടി കടമെടുക്കും
text_fieldsതിരുവനന്തപുരം: ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാനുമായി 3000 കോടി രൂപ കൂടി പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞയാഴ്ച എടുത്ത 1000 കോടി രൂപക്കുപുറമെയാണിത്. ക്ഷേമ പെൻഷൻ വിതരണം, ബോണസ്-ഉത്സവബത്ത വിതരണം, ഓണക്കിറ്റ്, വിവിധ പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള ധനസഹായമടക്കം 7000 കോടി രൂപയോളം അധിക ചെലവ് വരും.
3000 കോടിയുടെ കടപത്രം പുറപ്പെടുവിച്ചു. ആഗസ്റ്റ് 29ന് ഇതിന്റെ ലേലം മുംബൈ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം സംസ്ഥാനത്തിന് പണം കിട്ടും. നികുതി പിരിവ് ഊർജിതമാക്കാനും വരുമാനം മെച്ചപ്പെടുത്താനും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ പണം ട്രഷറിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

