Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്.ടി അടക്കാൻ...

ജി.എസ്.ടി അടക്കാൻ മൂന്നുദിവസം; ആശങ്ക  ഒഴിയാത്തത് സംരംഭകരെ കുഴക്കുന്നു 

text_fields
bookmark_border
ജി.എസ്.ടി അടക്കാൻ മൂന്നുദിവസം; ആശങ്ക  ഒഴിയാത്തത് സംരംഭകരെ കുഴക്കുന്നു 
cancel

കോഴിക്കോട്: ജൂലൈയിലെ ചരക്കുസേവന നികുതി (ജി.എസ്.ടി) സർക്കാറിലേക്ക് അടക്കാൻ  മൂന്നുദിവസം മാത്രം അവശേഷിക്കുേമ്പഴും ആശങ്കകൾ ഒഴിയാത്തത് വ്യാപാരികളെ കുഴക്കുന്നു.  നികുതി ഘടനയും മറ്റും സംബന്ധിച്ച പരാതികളായിരുന്നു നേരത്തേ ഉണ്ടായിരുന്നതെങ്കിൽ നികുതി  അടക്കുന്നത് സംബന്ധിച്ച് സൈറ്റിലേയും മറ്റും സാേങ്കതിക പ്രശ്നമാണ് ചില വ്യാപാരികൾക്ക്  വിനയാകുന്നത്. സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തുന്ന ഒൗട്ട്പുട്ട് ടാക്സിൽനിന്ന് എലിജിബ്ൾ  ടാക്സ് ഇൻപുട്ട് കുറച്ചുകാണിക്കുന്നില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. 

വ്യാപാരത്തിെൻറ റിേട്ടൺ  തൊട്ടടുത്ത മാസം മൂന്നു ഘട്ടമായി നൽകണമെന്നാണ് ജി.എസ്.ടിയിലെ വ്യവസ്ഥ. പത്താം തീയതി  ജി.എസ്.ടി ആർ -1 ഫോറത്തിൽ വ്യാപാരം സംബന്ധിച്ചും 15ന് ജി.എസ്.ടി ആർ -2 ഫോറത്തിൽ  ബില്ലുകൾ നൽകിയതും സ്റ്റോക്കും സംബന്ധിച്ചും 20ന് ജി.എസ്.ടി ആർ -3 േഫാറത്തിൽ നികുതി  തുക കണക്കാക്കിയും അടക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥർക്കുൾപ്പെടെ  അവ്യക്തതകളും  സോഫ്റ്റ്വെയറിലെ സാേങ്കതിക പ്രശ്നങ്ങളും പൂർണമായി പരിഹരിക്കാൻ കഴിയാത്തതിനാൽ ആദ്യ  രണ്ട് ഫോറവും പൂരിപ്പിച്ച് നൽകുന്നതിന് സെപ്റ്റംബർ അഞ്ചുവരെ സമയം  അനുവദിക്കുകയായിരുന്നു. മാത്രമല്ല, ജി.എസ്.ടി ആർ -3ബി ഫോറം പൂരിപ്പിച്ച് ആഗസ്റ്റ് 20നകം  ജൂലൈമാസത്തെ നികുതി അടക്കാനും നിർദേശം വന്നു.

ഇതോടെ ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾ തങ്ങളുെട പാസ്വേഡ് ഉപയോഗിച്ച് സൈറ്റിൽ കയറി ആർ -3ബി  ഫോറത്തിൽ മൊത്തം നികുതിയായി പിരിച്ച തുക ഒൗട്ട് പുട്ട് ടാക്സ് കോളത്തിലും അസംസ്കൃത  വസ്തുക്കൾ വാങ്ങിയപ്പോഴും മറ്റും നികുതിയായി അടച്ച തുക ഇതിൽനിന്ന് കുറക്കുന്നതിന്  എലിജിബ്ൾ ഇൻപുട്ട് ടാക്സ് കോളത്തിലും രേഖപ്പെടുത്തി. ഇതോടെ പേമെൻറ് ഒാഫ് ടാക്സ്  കോളത്തിൽ പ്രസ്തുത വ്യാപാരി അടക്കേണ്ട നികുതി തുക കാണിക്കുമെന്നാണ് അറിയിച്ചിരുന്നത്.  എന്നാൽ, ചില വ്യാപാരികൾക്ക് പേമെൻറ് ഒാഫ് ടാക്സ് കോളത്തിൽ വ്യാപാരികൾ ആകെ പിരിച്ച്  ഒൗട്ട് പുട്ട് ടാക്സ് കോളത്തിൽ രേഖപ്പെടുത്തിയ തുക തന്നെയാണ് വരുന്നത്. ഇതോടെ വ്യാപാരികൾ  സബ്മിറ്റ് ചെയ്യാതെ പിൻവലിയുകയാണ്. സബ്മിറ്റ് ഒാപ്ഷനിൽ ക്ലിക് ചെയ്താൽ  ഇത്രയും തുക നികുതി കൊടുക്കേണ്ടിവരുമോ എന്നതാണ് പലരുടെയും ആശങ്ക. 

അസംസ്കൃത വസ്തുക്കൾ വാങ്ങുേമ്പാഴും മറ്റും നൽകിയ നികുതി കുറച്ചുകിട്ടാത്ത സ്ഥിതി  വന്നാൽ ജി.എസ്.ടി നിരക്കിനേക്കാൾ ഇരട്ടിയോളം നികുതി അടക്കേണ്ടിവരുമെന്നാണ് ഇവർ  ചൂണ്ടിക്കാട്ടുന്നത്. ജി.എസ്.ടി ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് പ്രശ്നം അറിയിച്ചിട്ടും  കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgst in indiamalayalam newsBussiness
News Summary - 3 Days For GST Payment - Kerala News
Next Story