Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ അടിയന്തരാവസ്ഥ...

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി

text_fields
bookmark_border
ppe kit
cancel

തിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ പ്രതിസന്ധി നേരിടാൻ ആരോഗ്യമേഖലക്ക് 2800 കോടി വകയിരുത്തി രണ്ടാം പിണറായി വിജയൻ സർക്കാറിെൻറ ആദ്യ ബജറ്റ്. കോവിഡിെൻറ മൂന്നാം തരംഗം നേരിടുന്നതിനുള്ള പദ്ധതികളും വാക്സിനേഷനും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൂന്നാം തരംഗം നേരിടാൻ ആശുപത്രികളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതിനൊപ്പം ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിനും സർക്കാർ പണം വിലയിരുത്തിയിട്ടുണ്ട്.

പകർച്ചവ്യാധി നേരിടാൻ ആറിന കർമ്മ പരിപാടിക്കാണ് സർക്കാർ രൂപംനൽകിയിരിക്കുന്നത്. എല്ലാ സി.എച്ച്.എസികളിലും ഐസോലേഷൻ വാർഡ് സ്ഥാപിക്കുമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. മെഡിക്കൽ കോളജുകളിൽ ഐ.സി.യു വാർഡുകൾ സജ്ജീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 150 മെട്രിക് ടൺ ശേഷിയുള്ള പുതിയ ഓക്സിജൻ പ്ലാൻറ് കേരളത്തിൽ സ്ഥാപിക്കും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനൊപ്പം വാക്സിനേഷനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വാക്സിൻ നിർമാണകേന്ദ്രം ആരംഭിക്കുന്നത് പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budget 2021
News Summary - 2800 crore to tackle health emergencies
Next Story