Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി രജിസ്‌ട്രേഷൻ...

പ്രവാസി രജിസ്‌ട്രേഷൻ 2.80 ലക്ഷം; 150ലേറെ രാജ്യങ്ങളിൽനിന്ന് രജിസ്ട്രേഷൻ

text_fields
bookmark_border
പ്രവാസി രജിസ്‌ട്രേഷൻ 2.80 ലക്ഷം; 150ലേറെ രാജ്യങ്ങളിൽനിന്ന് രജിസ്ട്രേഷൻ
cancel

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളി കൾ 2,76,700. ചൊവ്വാഴ്ച രാത്രിയോടെ 2.80 ലക്ഷത്തോളമായതായാണ് അനൗദ്യോഗിക കണക്ക്. ഇൗ രീതി യിൽ രജിസ്ട്രേഷൻ പുരോഗമിച്ചാൽ അഞ്ചുലക്ഷം കഴിയുമെന്നാണ് കണക്കാക്കുന്നത്.

150ലേ റെ രാജ്യങ്ങളിൽനിന്ന് രജിസ്ട്രേഷൻ വന്നിട്ടുണ്ട്. കൂടുതലും ഗൾഫ്രാജ്യങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്. ഒൗേദ്യാഗിക കണക്ക് നോർക്ക പുറത്തുവിട്ടിട്ടില്ലെങ്കിലും യു.എ.ഇയിൽനിന്ന് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായാണു വിവരം. സൗദിയിൽനിന്ന് 30,000ത്തോളം പേർ രജിസ്റ്റർ െചയ്തു.

ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നും മാലദ്വീപ്, ബ്രിട്ടൻ, ഉക്രൈൻ, റഷ്യ, അമേരിക്ക എന്നിവിടങ്ങളിൽനിന്നും ധാരാളം രജിസ്ട്രേഷനുണ്ട്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇത്രയും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പേർ ഒരുമിച്ച് മടങ്ങാൻ സാധ്യതയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ജോലി നഷ്ടപ്പെടുമെന്നും മടങ്ങാൻ പ്രയാസമുണ്ടാകുമെന്നുമുള്ള വിലയിരുത്തലിൽ പലരും വരാൻ സാധ്യത കുറവാണത്രെ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷൻ ബുധനാഴ്ച വൈകീട്ട് ആരംഭിക്കും. www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

പ്രഥമ പരിഗണന ഇവർക്ക്
തിരുവനന്തപുരം: ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇൻറർവ്യൂ, തീർഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവക്കായി പോയവർ, ലോക്ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവർ, വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നവർ, കാർഷിക ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയി മടങ്ങാൻ കഴിയാത്തവർ എന്നിവർക്കാണു മുൻഗണന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Norka Root
News Summary - 2.8 lakh nrk registration
Next Story