സംസ്ഥാനത്ത് 2,61,51,534 വോട്ടർമാർ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2,61,51,534 വോട്ടര്‍മാർ. ഈ മാസം നാല് വ രെയുള്ള കണക്കുപ്രകാരമാണിത്. പുരുഷവോട്ടര്മാർ 1,26,84,839 ഉം സ്ത്രീവോട്ടർമാർ 1,34,66,521ഉം ആ ണ്. 174 ട്രാൻസ്ജെൻഡര്‍ വോട്ടര്‍മാരുണ്ട്. ജനുവരി 30നുശേഷം വോട്ടര്‍പട്ടികയില്‍ പേരുചേര ്ക്കാനായി ഒമ്പത് ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
പ്രവാസി വോട്ടർമാരുടെ എണ്ണം 87,648 ആ ണ്. ഇതിൽ 82,339 പുരുഷന്മാരും 5296 വനിതകളുമാണ്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാർ കോഴിക ്കോടാണ് (32,944). മലപ്പുറത്ത് 17,143 പ്രവാസി വോട്ടർമാരുമുണ്ട്. 18നും 19നും ഇടയിൽ പ്രായമുള്ള കന ്നിവോട്ടർമാരുടെ എണ്ണത്തിലും വർധനയുണ്ട്. പുതിയ വോട്ടര്‍മാരില്‍ 18നും 19നും ഇടയിൽ പ് രായമുള്ള 5,49,969 പേരാണുള്ളത്. ഇതിൽ 2,97,835 പുരുഷന്മാരും 2,52,099 വനിതകളും. 35 പേർ ട്രാൻസ്ജെൻഡറാണ്. പുതിയ വോട്ടര്‍മാര്‍ കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ് -84,438 പേര്. കോഴിക്കോടാണ് രണ്ടാമത്- 67,028 പേര്.
100 വയസ്സിന് മുകളിൽ പ്രായമുള്ള 2230 വോട്ടര്‍മാരുണ്ട്. 90നും 100നും ഇടയില്‍ പ്രായമുള്ള 50,691 വോട്ടര്‍മാരാണുള്ളത്. 80നും 89നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 4,54,204 ആണ്. 70നും 79നും മധ്യേ പ്രായമുള്ളവർ 14,56,692 ഉം 60നും 69നുമിടയിൽ പ്രായമുള്ളവർ 31,02,296ഉം ആണ്. 50നും 59നുമിടയിൽ 45,36,442 വോട്ടർമാരുണ്ട്. 40 നും 49നുമിടയിൽ പ്രായമുള്ളവർ 55,09,016 ആണ്. 30നും 39നുമിടയിൽ 57,67,127 വോട്ടർമാരുണ്ട്. 20നും 29നുമിടയിൽ 47,22,867 വോട്ടർമാരാണുള്ളത്.
817 അതീവ ഗുരുതര പ്രശ്നബാധിത ബൂത്തുകൾ
സംസ്ഥാനത്ത് ആകെ 4482 പ്രശ്നസാധ്യതാ ബൂത്തുകൾ, ഇതിൽ 817 അതീവഗുരുതര പ്രശ്നബാധിതവും 425 പ്രശ്നബാധിതവും. തെരഞ്ഞെടുപ്പ് കമീഷെൻറ പക്കലുള്ള ഒൗേദ്യാഗിക കണക്കുകളാണിത്. മാവോവാദി ഭീഷണിയുള്ള 162 ബൂത്തുകളാണുള്ളത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലാണ് ഇൗ ബൂത്തുകളുള്ളത്. കേന്ദ്ര സേനയെ ഉൾപ്പെടെ പ്രശ്നബാധിത ബൂത്തുകളിൽ വിന്യസിക്കും. വോട്ടെണ്ണല്‍ േമയ് 23ന് രാവിലെ എട്ടിന് ആരംഭിക്കും.
വോെട്ടടുപ്പ് ദിവസം പൊതുഅവധി
വോട്ടെടുപ്പ് ദിവസം പൊതുഅവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടികാറാം മീണ പറഞ്ഞു. ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനാണിത്. ഏഴ് കോടി രൂപ ഉള്‍പ്പെടെ 14 കോടി രൂപയുടെ വസ്തുക്കള്‍ തെരഞ്ഞെടുപ്പ് കമീഷൻ സ്ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്.
ഇതില്‍ സ്വര്‍ണവും മദ്യവും മയക്കുമരുന്നുമെല്ലാം ഉള്‍പ്പെടും. ഉറവിടം വ്യക്തമാക്കാന്‍ കഴിയാതിരുന്നവരില്നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകള്‍ ഹാജരാക്കി ശരിയെന്ന് ബോധ്യപ്പെട്ടാല്‍ ഇൗ പണം തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സി-വിജിൽ ആപ് ഫലം കണ്ടു
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സി-വിജില്‍ ആപ്പിലൂടെ ഇതുവരെ 16,754 പരാതികള്‍ ലഭിച്ചു. ഇതില്‍ 14,447 പാരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ പറഞ്ഞു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കണ്ണൂര്‍ ജില്ലയില്‍നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 1,905 എണ്ണം. ഇതില്‍ 1,698 പരാതികള്‍ ശരിയാണെന്ന് ബോധ്യമായി.
പോസ്റ്ററുകളും ബാനറുകളുമായി ബന്ധപ്പെട്ട് 11,838 പരാതി ലഭിച്ചു. ഇതില്‍ 10,460 പരാതികള്‍ ശരിയാണെന്നു ബോധ്യമായി. മദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 22 പരാതിയും പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 28 പരാതികളും പാരിതോഷികങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് 31 ഉം പരാതികളും ലഭിച്ചിട്ടുണ്ട്. മതപരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് 147 ഉം നിശ്ചിത സമയപരിധിക്ക് ശേഷം ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചതിന് 40 ഉം പരാതികൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.