2519.914 മെട്രിക് ടൺ ഭക്ഷ്യധാന്യം ഗോഡൗണുകളിൽ നശിച്ചു
text_fieldsപാലക്കാട്: പൊതുവിതരണത്തിനെത്തിച്ച 2519.914 മെട്രിക് ടൺ ഭക്ഷ്യധാന്യം പി.ഡി.എസ് ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിച്ചു. അധികൃതരുടെ പിടിപ്പുകേടിനാൽ 892.002 മെട്രിക് ടൺ അരിയും 627.912 മെട്രിക് ടൺ ഗോതമ്പുമാണ് വിതരണയോഗ്യമല്ലാതായത്. സംഭവം വിവാദമായതോടെ സപ്ലൈകോയോട് റിപ്പോർട്ടാവശ്യപ്പെട്ട് പൊതുവിതരണവകുപ്പ് സെക്രട്ടറി കത്ത് നൽകി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ അഞ്ച് മേഖല ഓഫിസും ഇവയുടെ പരിധിയിൽ 57 ഡിപ്പോകളുമാണുള്ളത്.
വാടക ഗോഡൗണുകളിലാണ് ഭൂരിഭാഗം ഭക്ഷ്യധാന്യവും സൈപ്ലകോ സൂക്ഷിക്കുന്നത്. ഇൗയിനത്തിൽ വർഷം തോറും കനത്ത വാടക നൽകുന്നുണ്ട്. ഗോഡൗണുകളിലെ മറ്റ് സ്റ്റോക്കിനെക്കൂടി ബാധിക്കുന്ന സ്ഥിതിയാണെന്ന് ഡിപ്പോ മാനേജർമാർ പറയുന്നു. എന്നാൽ, വിതരണയോഗ്യമല്ലാത്ത ഭക്ഷ്യധാന്യങ്ങൾ മില്ലുകളിലെത്തിച്ച് സംസ്കരിച്ച് വീണ്ടും വിതരണത്തിനെത്തിക്കാനാവുമെന്നാണ് സൈപ്ലകോ അധികൃതർ പറയുന്നത്. നടപടികൾ ഏകോപിപ്പിക്കാൻ ഡിപ്പോ മാനേജർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി.
വില കുറച്ച് കാണിച്ച് നഷ്ടം നികത്താൻ ശ്രമം
പാലക്കാട്: ഭക്ഷ്യധാന്യങ്ങളുടെ വില കുറച്ച് കാണിച്ച് തടിതപ്പാൻ സൈപ്ലേകായുടെ ശ്രമം. 2519.91 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് കെട്ടിക്കിടന്ന് നശിച്ചത്. എന്നാൽ, സപ്ലൈകോയുടെ കണക്കിൽ നഷ്ടം 195.33 ലക്ഷം മാത്രം. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന സബ്സിഡി മാത്രമാണ് സൈപ്ലകോ വിലയായി കൂട്ടിയിരിക്കുന്നത്.
ഇതുപ്രകാരം വിപണിയിൽ കിേലാക്ക് 30 രൂപയോളം വിലവരുന്ന ഒരു കിലോ അരിക്ക് 8.30 രൂപയും ഗോതമ്പിന് 6.10മാണ് നഷ്ടം. ഇപ്രകാരം സൈപ്ലകോയുടെ കണക്കിൽ 1892.02 മെട്രിക് ടൺ അരിക്ക് 157.03 ലക്ഷവും 627.91 മെട്രിക് ടൺ ഗോതമ്പിന് 38.30 ലക്ഷവും മാത്രമാണ് നഷ്ടം. കാലിത്തീറ്റയും കോഴിത്തീറ്റയുമായി മാറ്റാനുള്ള അരി ഗുണനിലവാരമനുസരിച്ച് മെട്രിക് ടണ്ണിന് 7500 മുതൽ 11,000 രൂപ നിരക്കിൽ മിൽമക്ക് കൈമാറാനാണ് ശ്രമം. വാങ്ങിയ വിലയും വിറ്റ വിലയും തുല്യമാക്കി ഓഡിറ്റിൽ നഷ്ടം വന്നിട്ടില്ലെന്ന് കാണിച്ച് തടിയൂരാണ് സപ്ലൈകോ ശ്രമമെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.