ഇല്ലാത്ത കള്ളനെ പിടിക്കാനിറങ്ങിയ 25 പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: വ്യാജ സന്ദേശങ്ങള്‍ വാട്സ്ആപ് വഴി പ്രചരിപ്പിച്ച് ലോക്ഡൗണ്‍ ലംഘിച്ച് മാരകായുധങ്ങളുമായി പുറത്തിറങ്ങിയ യുവാക്കള്‍ പിടിയിൽ. 25 പേര്‍ക്കെതിരെ കേസെടുത്ത കസ ബ പൊലീസ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് 30 മൊബൈല്‍ ഫോണുകള്‍ പിടികൂടുകയും ചെയ്തു. ക സബ പൊലീസ് പരിധിയിൽ പൊക്കുന്ന്, കിണാശ്ശേരി, കുളങ്ങര പീടിക, നോര്‍ത്ത് പള്ളി, കുറ്റിയില്‍താഴം, തുടങ്ങിയ ഭാഗങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ സന്ദേശം വന്നിരുന്നു. ഇത് മറയാക്കി യുവാക്കള്‍ രാത്രി റോഡിലും മറ്റും ഇരുമ്പ്കമ്പി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇറങ്ങി നടക്കുക പതിവാക്കി. ലഹരി ഉപയോഗിക്കാനും വില്പന നടത്താനും യുവാക്കള്‍ കണ്ടെത്തിയ മാര്‍ഗമാണ് പ്രചാരണമെന്ന് പൊലീസ് പറഞ്ഞു.
കള്ളനെ പിടിക്കാന്‍ എന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നില്‍ക്കുകയും പിന്നീട് ഓടുകയും ചെയ്യും. നാട്ടില്‍ കള്ളന്മാരുടെ ശല്യമുണ്ടെന്നും പലരും കള്ളൻമാരാണെന്നും തെറ്റിദ്ധരിപ്പിക്കാൻ ഇവര്‍ക്കായി. നാട്ടുകാര്‍ പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ലഹരി ഉപയോഗിക്കാനും വില്പന നടത്താനും എളുപ്പമാവുമെന്നായിരുന്നു യുവാക്കളുടെ ധാരണ. വിദ്യാർഥികള്‍ ഉള്‍െപ്പടെയുള്ളവരാണ് സമൂഹമാധ്യമങ്ങള്‍ വഴി സംഘടിച്ചത്. ‘കൊല്ലണം കള്ളനെ കൊല്ലണം’, ‘കള്ളനെ വെറുതെവിടരുത്’, ‘സ്ലീപ്പ്ലെസ് നൈറ്റ്’ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാരകായുധങ്ങളുമായി സദാചാര പൊലീസ് ചമഞ്ഞു രംഗത്തിറങ്ങുകയായിരുന്നു.
രാത്രിയില്‍ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന പൊതുപ്രവര്‍ത്തകരുടേയും രക്ഷിതാക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ എസ്.ഐ വി. സിജിത്ത് പരിശോധനക്കിറങ്ങിയത്. രാത്രി മാരകായുധങ്ങളുമായി ഇറങ്ങിയ യുവാക്കളെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടകം പൊളിഞ്ഞത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെയും വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് മാര്‍ക്കെതിരെയും നടപടിയെടുക്കും. പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.