Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2018 പ്രളയപേമാരി വർഷം:...

2018 പ്രളയപേമാരി വർഷം: തകർത്ത് മൺസൂണും വേനൽ മഴയും

text_fields
bookmark_border
2018 പ്രളയപേമാരി വർഷം: തകർത്ത് മൺസൂണും വേനൽ മഴയും
cancel

തൃശൂർ: പ്രളയംതീർത്ത പേമാരിയുടെ പിൻബലത്തിൽ വൻ മഴ ലഭിെച്ചങ്കിലും തുടർച്ചയിലെ ഇടർച്ചയിൽ കണക്കിൽ വല്ലാതെ മഴ ലഭിക്കാത്ത വർഷമാണ് 2018. വേനൽമഴയും മൺസൂണും തകർത്തപ്പോൾ തുലാവർഷം ശരാശരിയിൽ ഒതുങ്ങി. ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മൺസൂൺ 23 ശതമാനം അധികം ലഭിച്ചു.

2040 മില്ലിമീറ്റർ ലഭിക്കുന്നതിന് പകരം 2516 മി.മീ മഴയാണ് ലഭിച്ചത്. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ ആഗസ്റ്റിൽ മാത്രം കേരളത്തിന് ലഭിച്ചത് 35.8 ശതമാനത്തിെൻറ അധികമഴ ആയിരുന്നു. ആഗസ്റ്റ് 14, 15, 16, 17 ദിവസങ്ങളിലെ പേമാരിയുടെ പശ്ചാത്തലത്തിൽ 42.3 ശതമാനം അധികം ലഭിച്ചത് മാസാവസാനത്തിൽ 35.8 കുറഞ്ഞിരുന്നു.

2426 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. 639 മി.മീ അധികം. ഇതിന് തുല്യമായ മഴ അപൂർവവുമാണ്. എട്ട്, ഒമ്പത്, 10, 11, 12 ദിവസങ്ങളിൽ തുടങ്ങി 14, 15, 16, 17 ദിവസങ്ങളിൽ ശക്തിപ്രാപിച്ച അതിതീവ്രമഴയാണ് രണ്ടാംഘട്ടത്തിലെ മഴക്കുറവ് സങ്കൽപ്പത്തെ തകിടംമറിച്ചത്. ഇതിൽ 16ന് പെയ്ത മഴയാണ് ഭീകരം. 139മി.മീ മഴയാണ് അന്ന് ലഭിച്ചത്. 1924ലെ പ്രളയത്തിനോട് കടപിടിക്കുന്ന പേമാരി പലയിടങ്ങളിലുമുണ്ടായി. ഏറെ ദുരന്തങ്ങൾ വരുത്തിവെച്ചുെവങ്കിലും പെയ്ത മഴ വെള്ളം മുഴുവൻ അറബിക്കടലിലേക്ക് ഒഴുകിപോകുകയായിരുന്നു.

ശേഷം സെപ്റ്റംബറിൽ മഴ തന്നെ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. ഒക്ടോബറിൽ തുലാവർഷം എത്താനും വൈകി. ഇതോടെ സംസ്ഥാനം വരൾച്ചയുടെ പിടിയിലേക്ക് നടന്നടുത്തു. എന്നിട്ടും 23 ശതമാനത്തിെൻറ അധികമഴക്ക് പേമാരിയോട് നന്ദിപറയാം. അതിനിടെ ഒക്ടോബർ 20ന് തുലാവർഷവും എത്തി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി 481ന് പകരം 465 മി.മീ മഴയാണ് തുലാവർഷത്തിൽ ലഭിച്ചത്.

മൂന്നുശതമാനത്തിെൻറ കുറവുണ്ടായെങ്കിലും ഇത് ശരാശരിയിൽ ഉൾപ്പെടുത്തുകയാണ് രീതി. ന്യൂനമർദങ്ങളുടെ കാലമായ തുലാവർഷത്തിൽ ഇക്കുറി വല്ലാതെ ന്യൂനമർദങ്ങൾ ഉണ്ടായെങ്കിലും കേരളത്തെ ബാധിക്കാതിരുന്നതും പ്രത്യേകതയാണ്.

അതിനിടെ വേനൽ മഴ 37 ശതമാനം അധികം ലഭിച്ചു. 380ന് പകരം 522 മി.മീ മഴയാണ് വേനലിൽ ലഭിച്ചത്. മഴ വിരളമായ ജനുവരി മുതൽ മാർച്ച് വരെ 30 ശതമാനത്തിെൻറ കുറവാണുണ്ടായത്. 24ന് പകരം 17 മി.മീ മഴയാണ് ലഭിച്ചത്. പുതുവർഷത്തിൽ ആദ്യ മൂന്നുമാസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ വരൾച്ചയാണ് കാത്തിരിക്കുന്നത്. വേനൽമഴ കഴിഞ്ഞവർഷത്തിന് സമാനം ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodheavy rainflood relief
News Summary - 2018 kerala flood-kerala news
Next Story